അമ്പലപ്പുഴ: മകളെ ശല്യം ചെയ്തതിെൻറ പേരിൽ യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തിക ്കൊന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ അറവുളശ്ശേരി വീട്ടിൽ ബാബുവിെൻറ മകൻ കു ര്യനാണ്(സജിൻ -20) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ വാടക്കൽ ദൈവജനമാത പള്ളിക്ക് സമീ പമാണ് സംഭവം. കുര്യെൻറ അയൽവാസി വാടക്കൽ വേലിയകത്ത് വീട്ടിൽ സോളമനെ (42) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.
സോളമെൻറ മകളെ കുര്യൻ നിരന്തരം ശല്യംചെയ്യുകയും പ്രേമാഭ്യർഥന നടത്തുകയും ചെയ്തിരുന്നതായി പറയുന്നു. മകളെ ശല്യം ചെയ്യരുതെന്ന് പലതവണ താക്കീത് ചെയ്തിരുന്നതായി സോളമൻ പൊലീസിനോട് പറഞ്ഞു. ഇതു കൂട്ടാക്കാത്തതിനെ തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഞായറാഴ്ച ബൈബിൾ ക്ലാസ് കഴിഞ്ഞ് പള്ളിയിൽനിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കുര്യൻ ശല്യം ചെയ്തു.
ഇതറിഞ്ഞ് എത്തിയ സോളമൻ കത്തികൊണ്ട് കുര്യനെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ കുര്യനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ച അഞ്ചോടെ മരിച്ചു. റോസമ്മയാണ് കുര്യെൻറ മാതാവ്. സഹോദരി സജിന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വാടക്കൽ ദൈവജനമാത പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.