തിരുവനന്തപുരം: പാർട്ടി പുനഃസംഘടന പൂർത്തീകരിക്കാൻ കെ.പി.സി.സി നിർവാഹകസമിതി തീരുമാനം. ബഹുഭൂരിപക്ഷം അംഗങ്ങളും പുനഃസംഘടനക്ക് അനുകൂലമായി ഉന്നയിച്ച ആവശ്യം നേതൃത്വം അംഗീകരിച്ചു. പുനഃസംഘടന പൂർത്തീകരിക്കണമെന്ന് ഏകസ്വരത്തിൽ ഡി.സി.സി പ്രസിഡൻറുമാർ ആവശ്യപ്പെട്ടപ്പോൾ പുനഃസംഘടന മാറ്റിവെക്കണമെന്ന് ചിലർ നിർദേശിച്ചു.
നമ്മളെല്ലാവരും വണ്ടിയിൽ കയറിയശേഷം ഇനി ആരും വേണ്ടെന്ന നിലപാട് ശരിയല്ലെന്ന് പുനഃസംഘടനയെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടി. സംഘടന തെരഞ്ഞെടുപ്പ് നടത്താൻ ശക്തമായ മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ ആവശ്യമാണെന്ന് ജോൺസൻ എബ്രഹാം പറഞ്ഞു. പുനഃസംഘടനയെ പിന്തുണക്കുന്നവരും ഇതേവാദം ഉയർത്തി. സംഘടന തെരെഞ്ഞടുപ്പിന് വേണ്ടി വാദിക്കുന്നവർ പാർട്ടിയെ നയിച്ചപ്പോൾ നടന്നതുപോലെ ഇത്തവണയും തെരെഞ്ഞടുപ്പ് നടത്തിയാൽ മതിയെന്ന് പഴകുളം മധു അഭിപ്രായപ്പെട്ടു. പുനഃസംഘടനയും യൂനിറ്റ് കമ്മിറ്റികളും അനിവാര്യമാണെന്ന് മുഴുവൻ ഡി.സി.സി പ്രസിഡൻറുമാരും അഭിപ്രായപ്പെട്ടു.
പുനഃസംഘടന നടപടി നിർത്തിവെച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടുപോകണമെന്ന് യഥാക്രമം െഎ, എ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന എ.എ. ഷുക്കൂർ, സി. ചന്ദ്രൻ എന്നിവർ വ്യക്തമാക്കി. ഉൾപ്പാർട്ടി ജനാധിപത്യത്തിെൻറ പേരിൽ കോൺഗ്രസിനെ മറ്റുള്ളവർ മിക്കപ്പോഴും പരിഹസിക്കുന്നു. ഇൗ സാഹചര്യത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടത്തി പാർട്ടിയിൽ ജനാധിപത്യമുെണ്ടന്ന് കാണിക്കണമെന്ന വാദവും അവരുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.