മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന കേസിൽ പിടിയിലായ ബിനു, വിനോദ്
വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പൊലീസ് പിടിയില്‍. കുറ്റിച്ചല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ സ്വര്‍ണ്ണം പൂശിയ ഇരുമ്പുവളകള്‍ പണയം വെച്ച് തട്ടിപ്പുനടത്തിയ കോട്ടൂര്‍ കൃഷ്ണഗിരിയില്‍ ബിനു (42), കോട്ടൂര്‍ കളിയല്‍ മാര്‍ട്ടിന്‍ ദേവൂ ഭവനില്‍ വിനോദ് (44) എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷത്തിലേറെയായി മലയോര മേഖല കേന്ദ്രീകരിച്ച് ഈ സംഘം തട്ടിപ്പുനടത്തിവരുന്നതായും കാരിയോട്, കോട്ടൂര്‍, കുറ്റിച്ചല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങളിലാണ് സംഘം തട്ടിപ്പുനടത്തിവന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. മുമ്പ് പണയം വെച്ച് മുങ്ങിയ സംഘം കുറ്റിച്ചലിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ വീണ്ടും പണയം വെക്കാൻ എത്തിയതോടെ സംശയം തോന്നിയ ഫിനാന്‍സ് ഉടമ പൊലീസിൽ അറിയിച്ചു.
തുടർന്ന് പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സി.ഐ യസ് ബിനോയ്, എസ്.ഐ.മാരായ ശശികുമാരന്‍ നായര്‍, രമേശന്‍, എ.എസ്.ഐ ഷാജിത് കുമാര്‍, സി.പി.ഒ അനൂപ്, ശ്രീനാഥ്, അജയന്‍, വനിത പൊലീസ് ലേഖ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.