ജിനേഷ്

ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കല്ലറ: ഗൃഹനാഥനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. മിതൃമ്മല മാടന്‍കാവ് സ്വദേശി ജിനേഷാണ് (40) അറസ്റ്റിലായത്. മിതൃമ്മല തൂങ്ങയില്‍ ലക്ഷംവീട് കോളനിയില്‍ മണിലാലിനാണ് (47) കുത്തേറ്റത്. സംഭവത്തെപ്പറ്റി പാങ്ങോട് പൊലീസ് പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ ദിവസം മാടന്‍കാവ് ജങ്ഷനില്‍ ഉത്സവത്തിനിടെ പ്രതി മദ്യലഹരിയില്‍ ആളുകളെ അസഭ്യം വിളിക്കുകയും കുത്താന്‍ ശ്രമിക്കുകയുമുണ്ടായി. ഒരാളെ ആക്രമിക്കാന്‍ ശ്രമിച്ചത് മണിലാല്‍ തടയുകയും പിടിച്ചുമാറ്റി വിടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി മാടന്‍കാവ് പാല്‍ സൊസൈറ്റിക്ക് മുന്നില്‍ കാത്തുനിന്ന് ഒരു മണിയോടെ ഗാനമേള കഴിഞ്ഞെത്തിയ മണിലാലിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. അക്രമത്തില്‍ കൈക്കും തലയിലും ഗുരുതര പരിക്കേറ്റ മണിലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെതുടര്‍ന്ന് രക്ഷപ്പെട്ട ജിനേഷിനെ പാങ്ങോട് സി.ഐ എന്‍. സുനീഷ്, എസ്.ഐ അജയന്‍, ഗ്രേഡ് എസ്.ഐമാരായ രാജേഷ്, രാജന്‍, നസിം, സി.പി.ഒമാരായ ബിനു, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് പിടികൂടി നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Tags:    
News Summary - attempt to stab-the man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.