അപകടത്തിൽപെട്ട് നിയന്ത്രണംവിട്ട മത്സ്യബന്ധന ബോട്ട്

മുതലപ്പൊഴിയിൽ ബോട്ട് അപകടത്തിൽപെട്ടു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വള്ളം അപകടത്തിൽ പെട്ടു. മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പുതുക്കുറിച്ചി സ്വദേശി അനിലിന്‍റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെ മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് മടങ്ങവെയാണ് അപകടം. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി. മത്സ്യബന്ധന ഉപകരണങ്ങൾ കടലിൽവീണു.

ബോട്ടിലുണ്ടായിരുന്ന 26 തൊഴിലാളികളെയും സുരക്ഷിതമായി ഹാർബറിലെത്തിച്ചു. കഴിഞ്ഞ ദിവസവും മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെ ബോട്ടും മറ്റൊരു മത്സ്യബന്ധന വള്ളവും സമാനരീതിയിൽ അപകടത്തിൽപെട്ടിരുന്നു. അഴിമുഖത്തെ ആഴക്കുറവാണ് അപകടത്തിനിടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - The boat met with an accident in Mudalpozhi; The fishermen escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.