ബാലരാമപുരം: ബാലരാമപുരത്ത് ജങ്ഷന് സമീപത്തെ മൂന്ന് ജ്വല്ലറികൾ കുത്തിത്തുറന്ന് മോഷണം. ചൊവ്വാഴ്ച പുലർച്ച ഒന്നിനും മൂന്നിനുമിടെയാണ് മോഷണം നടന്നത്. കമ്പിപ്പാരയുമായി മുഖം മറച്ചുമെത്തിയ മോഷ്ടാവ് രണ്ട് റെഡിമെയ്ഡ് തുണിക്കടകളിൽ മോഷണ ശ്രമവും നടത്തി.
ദേശീയപാതക്കരികിലെ കണ്ണൻ ജ്വല്ലറിയിൽ നിന്ന് ഒരു ലക്ഷം രൂപ വിലയുള്ള വെള്ളി ആഭരണങ്ങളും പത്മനാഭാ ജ്വല്ലറിയിൽ നിന്ന് മൂന്ന് ഗ്രം സ്വർണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയിൽ നിന്ന് നാല് ഗ്രാം സ്വർണാഭരണവുമാണ് മോഷണം പോയത്.
ശ്രീ രാജകുമാരി ടെക്സ്റ്റയിൽസിന്റെയും ഫെതർ പ്ലസിന്റെയും പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടവ് മോഷണ ശ്രമം നടത്തി. രണ്ട് മണിക്കൂറിനിടെ ദേശീയപാതക്കരികിൽ നടത്തിയ മോഷണം വ്യാപാരികളെയും ആശങ്കയിലാഴ്ത്തി. പ്രശാന്ത് ജ്വല്ലറിയിൽ മോഷ്ടാവ് സ്വർണമെടുത്തിന്റെ അടുത്ത അറയിൽ അരലക്ഷത്തിലേറെ രൂപയുണ്ടായിരുന്നത് മോഷ്ടാവിന്റെ കണ്ണിൽപ്പെടാതെ പോയി.
കണ്ണൻ ജുവലറിയിലും സ്വർണമുണ്ടായിരുന്നെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാതെ പോയതിലെ ആശ്വാസത്തിലാണ് സ്ഥാപന ഉടമ. കൈയ്യുറയും മുഖം കാണാത്ത തരത്തിൽ മറച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. കമ്പിപ്പാരയുമായെത്തിയ മോഷ്ടാവ് 20 മീറ്റർ ചുറ്റളവിലുള്ള അടുത്തടുത്തുള്ള അഞ്ചുകടകളിലാണ് മോഷണം നടത്തിയത്.
പരിശോധനക്കെക്കിയ ഡോഗ് സ്ക്വോഡിലെ നായ മണം പിടിച്ച് അരകിലോമീറ്റർ അകലെ വരെ ഓടി റോഡിന് സമീപത്ത് നിന്നു. ഫിംഗർ പ്രിൻറ്, ഡോഗ് സ്ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.വിജയകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.