തിരുവനന്തപുരം: മാസ്ക് ധരിക്കാത്ത 213 പേർക്കും സാമൂഹിക അകലം പാലിക്കാത്ത 31 പേർക്കുമെതിരെ നടപടിയെടുത്തെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ഇവരിൽനിന്ന് 48,800 രൂപ പിഴയീടാക്കി. മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്രനടത്തിയ ഏഴ് വാഹനങ്ങൾക്കും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 13 കടകൾക്കുമെതിരെ വിവിധ സ്റ്റേഷനുകളിൽ നിയമനടപടി സ്വീകരിച്ചു. േകാവിഡ് വ്യാപനം ഉണ്ടാകുന്നതരത്തിൽ വിലക്ക് ലംഘനം നടത്തിയ 55 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. കൂടുതൽ കേസുകളെടുത്തത് മണ്ണന്തല, ഫോര്‍ട്ട്, പേരൂര്‍ക്കട സ്റ്റേഷനുകളിലാണ്. ഓണത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങളിലും പൊതുനിരത്തുകളിലും തിരക്ക് വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന അതിർത്തി കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കും. നേമം സ്റ്റേഷൻ പരിധിയിലെ പ്രാവച്ചമ്പലം, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത്, കഴക്കൂട്ടം വെട്ടുറോഡ്, പൂജപ്പുര കുണ്ടമൺകടവ്, പേരൂർക്കട വഴയില, മണ്ണന്തല സ്റ്റേഷൻ പരിധിയിലെ മരുതൂർ എന്നിവിടങ്ങളാണ്അതിർത്തി പരിശോധനകേന്ദ്രങ്ങൾ. എല്ലാ സ്റ്റേഷൻ പരിധികളിലും കൂടുതൽ ബൈക്ക് പട്രോളിങ്ങും ഫൂട്ട് പട്രോളിങ്ങുംഏർപ്പെടുത്തിയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണുകളിലും നഗരപ്രദേശങ്ങളിലെ കണ്ടെയ്ൻമൻെറ് സോണുകളിലും അതിർത്തി അടച്ചുകൊണ്ടുള്ള പൊലീസ് നിരീക്ഷണം തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.