തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വിസസ് കായികമേള ഡിസംബര്‍ 21, 22, 23 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 14 ജില്ല ടീമുകളും ഗവണ്‍മൻെറ് സെക്രേട്ടറിയറ്റ് ടീമും പെങ്കടുക്കും. സിവില്‍ സര്‍വിസ് കായികമേളയുടെ മാര്‍ഗനിർദേശങ്ങള്‍ സമഗ്രമായി പരിഷ്‌കരിച്ചു. 30 വർഷത്തിനുശേഷമാണ് ഇത്തരമൊരു നടപടി. സംസ്ഥാന സ്‌പോർട്‌സ് കൗണ്‍സിലിനാണ് മേളയുടെ നടത്തിപ്പ് ചുമതല. നിലവില്‍ തിരുവനന്തപുരം ജില്ല സ്‌പോട്‌ർസ് കൗണ്‍സിലിനായിരുന്നു ചുമതല. മുമ്പ് തിരുവനന്തപുരത്ത് മാത്രമാണ് സിവില്‍ സര്‍വിസ് സംസ്ഥാന കായികമേള നടന്നിരുന്നത്. അടുത്ത വര്‍ഷം മുതല്‍ മറ്റ് ജില്ലകളും വേദിയാകും. ജില്ലകളില്‍ നടക്കുേമ്പാൾ അതത് ജില്ല സ്‌പോട്‌സ് കൗണ്‍സില്‍ സംഘാടനത്തില്‍ പങ്കാളികളാകും. എല്‍.എസ്.ജി.ഡി ഉള്‍പ്പെടെ ചില സിവില്‍ സര്‍വിസ് ജീവനക്കാര്‍ക്ക് മേളയില്‍ പങ്കാളിത്തം ഉണ്ടായിരുന്നില്ല. അടുത്തവര്‍ഷം മുതല്‍ ഇവർക്കും പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.