കാട്ടാക്കട: കാട്ടാക്കട ജോ. റിജനൽ ട്രാന്‍സ്പോര്‍ട്ട് ഓഫിസിൽ വിജിലൻസ് പരിശോധന നടത്തി. ഡിവൈ.എസ്.പി അജയകുമാറിൻെറ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവക്കായി നേരിട്ടെത്തുവന്നവരോട് മോശമായി പെരുമാറുന്നു, ഏജൻറുമാരില്ലാതെ എത്തുന്നവരെ വട്ടം ചുറ്റിക്കുന്നു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആര്‍.സി ബുക്ക് , ഡ്രൈവിങ് ലൈസന്‍സ് എന്നിവ യഥാസയം നല്‍കാതെ പിടിച്ചുെവക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. കോവിഡിൻെറ പശ്ചാത്തത്തില്‍ ഏപ്രില്‍ മുതല്‍ ഓഫിസിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കിയശേഷം പെട്ടിയില്‍ നിക്ഷേപിക്കണമെന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കെ ഇടനിലക്കാർ ഒാഫിസിനുള്ളിൽ കയറിയിറങ്ങുന്നു. വിജിലൻസ് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും രേഖകളുടെ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കാപ്ഷൻ: കാട്ടാക്കട ആർ.ടി.ഒ ഓഫിസിൽ വിജിലൻസ് പരിശോധന നടത്തുന്നു kattakkada rto vigilence parishodhana (2) ജില്ലയിൽ 1700 പേർക്കുകൂടി കോവിഡ് തിരുവനന്തപുരം: ജില്ലയിൽ 1700 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1272 പേർ രോഗമുക്തരായി. 13.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10101 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1591 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിലൊരാൾ ആരോഗ്യ പ്രവർത്തകനാണ്. പുതുതായി 2057 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1926 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 27295 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.