തിരുവനന്തപുരം: ദിവസേനയുള്ള ഇന്ധന വിലവർധന നികുതി ഭീകരതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ. പെട്രോൾ വിലവർധനക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച 'ടാക്സ് പേ ബാക്ക്' പ്രതിഷേധം ഏജീസ് ഓഫിസിന് മുന്നിലെ പമ്പിൽ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ പെട്രോളിന് ഏർപ്പെടുത്തിയ നികുതിയാണ് ഇപ്പോഴത്തെ വിലവർധനക്ക് യഥാർഥ കാരണമെന്നും എണ്ണയുടെ വിലക്കയറ്റമല്ലെന്നും ഷാഫി പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് കേന്ദ്ര നികുതി പെട്രോളിന് 9.20 രൂപ ആയിരുന്നത് ഇന്ന് 32 രൂപയും ഡീസലിന് 3.46 രൂപയായിരുന്നത് 31.80 രൂപയുമാണ്. അധിക നികുതിപോലും ഒഴിവാക്കാതെ സംസ്ഥാന സർക്കാർ ദുരിതകാലത്ത് കേന്ദ്രം നടത്തുന്ന കൊള്ളയടിക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയിരം കേന്ദ്രങ്ങളിലായി അയ്യായിരം പേർക്ക് പെട്രോൾ നികുതി മടക്കിനൽകിയ സമരരീതിയാണ് യൂത്ത്കോൺഗ്രസ് സംഘടിപ്പിച്ചത്. വാഹനത്തിൽ ഇന്ധനം നിറക്കാൻ വന്നവർക്ക് ഒരു ലിറ്റർ പെട്രോളിൻെറ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നികുതിയായ 61 രൂപ തിരികെനൽകിയാണ് പ്രതീകാത്മക സമരം സംഘടിപ്പിച്ചത്. ജില്ല പ്രസിഡൻറ് സുധീർഷാ പാലോട് അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.എസ്. ശബരീനാഥൻ, എസ്.എം. ബാലു, ശോഭ സുബിൻ, ഷജീർ നേമം, വീണ എസ്. നായർ, ശരത്, അനീഷ് കാട്ടാക്കട എന്നിവർ നേതൃത്വം നൽകി. bt 1 ഇന്ധന വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ടാക്സ് പേ ബാക്ക് സമരം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.