കാട്ടാക്കട: കാട്ടാക്കടയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നു. അടുത്തുള്ള ഹാർഡ്‌വെയർ കടയുടെ തകര മേൽക്കൂര വഴി ഒന്നാംനിലയിലെ ഷോറൂമിലേക്ക് മോഷ്ടാവ് കടക്കുന്നതിനിടെ ശബ്ദംകേട്ട് സുരക്ഷ ജീവനക്കാരൻ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കാട്ടാക്കട പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഷോപ്പ് അടച്ചിട്ടതിനിടെയാണ് മോഷണ ശ്രമം. സുരക്ഷ ജീവനക്കാരുടെ കുറവാണ് മോഷണ സാധ്യതയുണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്. മുമ്പ് ഷോപ് അടച്ചിട്ടിരുന്നപ്പോൾ രണ്ട് ഷിഫ്റ്റുകളിലായി രണ്ടുപേർ വീതം നാല് സുരക്ഷ ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. വീണ്ടും തുറന്നപ്പോൾ രണ്ടുപേരായി ചുരുക്കി. ഒരാൾ പകലും മറ്റൊരാൾ രാത്രിയിലുമാണ് സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.