ബാലരാമപുരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ നിർമാണം പൂർത്തിയാകാറാകുമ്പോഴും ബാലരാമപുരം തിരുവനന്തപുരം റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. അത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിന് പേർ ദിനവും ബസ് സ്റ്റോപ്പിലെത്തുന്നുണ്ട്. ബാലരാമപുരം ജങ്ഷനിൽ വികസനത്തിൻെറ ഭാഗമായി റോഡിനരികിൽ നടപ്പാത നിർമിക്കുന്നെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചില്ല. വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന നിരവധിപേരാണ് ബാലരാമപുരം ജങ്ഷനിലെ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നത്. റോഡ് നിർമാണത്തോടൊപ്പം കാത്തിരിപ്പ് കേന്ദ്രം കൂടി സ്ഥാപിക്കണമെന്ന്് ഫ്രാബ്സ് െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്് പൂങ്കോട് സുനിൽകുമാറും ജനറൽ സെക്രട്ടറിയും മലയാളം കൾച്ചർ ഫോറത്തിൻെറ സംസ്ഥാന കമ്മറ്റി മെംബറുമായ ബാലരാമപുരം അൽഫോൻസും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.