കാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്തിക്കളം സ്റ്റേഡിയത്തിലെ . നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും സ്റ്റേജും ഗ്യാലറിയും നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. 30 വര്‍ഷം മുമ്പ് 30000 രൂപ ചെലവിട്ടാണ് മന്തിക്കളത്ത് സ്റ്റേഡിയം നിര്‍മിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ഭൂമി വാങ്ങിയത്. എന്നാല്‍, വര്‍ഷങ്ങളായി പ്രഭാതസവാരിയും കുട്ടികളുടെ ക്രിക്കറ്റ് കളിക്കുന്നതിനും മാത്രമായി ഉപയോഗിച്ചിരുന്നു. ചുറ്റുമതില്‍, ഗ്യാലറി എന്നിവ ഇല്ലാത്തതുകാരണം കായികപ്രേമികള്‍ വളരെയേറെ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റേഡിയം നവീകരണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ കായികപരിശീലനം ഊര്‍ജിതമാക്കുന്നതിന് വേണ്ടി മന്തിക്കളം സ്റ്റേഡിയത്തിനുവേണ്ടി വാങ്ങിയ ഭൂമി പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ നല്‍കിയ നിവേദനങ്ങളെ തുടര്‍ന്നാണ് സ്റ്റേജ്, ഗ്യാലറി, ചുറ്റുമതില്‍ എന്നിവ നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ ജില്ല പഞ്ചായത്ത് ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപയും എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപയും അനുവദിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഗ്യാലറി നിര്‍മാണഘട്ടത്തില്‍തന്നെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നതായി നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ സ്റ്റേജ് നിര്‍മാണവും നടത്തിയ ശേഷം നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നത്രെ. സ്റ്റേഡിയത്തിനുള്ളില്‍ കരിങ്കല്ലും മണ്‍കൂനയും നിറഞ്ഞുകിടക്കുന്നതിനാല്‍ പ്രഭാതസവാരിയും കായികപരിശീലനവുമൊക്കെ നടക്കാതെയായി. കരാറുകാരന്‍ യഥാസമയം നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ജില്ല പഞ്ചായത്തിൻെറ ഫണ്ട് ലാപ്സായതായി മുന്‍ ജില്ല പഞ്ചായത്തംഗം ബിജു മോഹന്‍ പറഞ്ഞു. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഭൂമിയില്‍ ആധുനിക നിലവാരത്തില്‍ സ്റ്റേജും കളിസ്ഥലവും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.