ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വോട്ടിങ് സമാധാനപരം. ഇ.വി.എം തകരാർ കാരണം വിവിധ ബൂത്തുകളിൽ വോട്ടിങ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. ചിറയിൻകീഴ് പഞ്ചായത്തിലെ പുളുന്തുരുത്തി, മുദാക്കൽ പഞ്ചായത്തിലെ പരുത്തൂർ അംഗൻവാടി, വാളക്കാട് ബഡ്സ് സ്കൂൾ എന്നിവിടങ്ങളിൽ വോട്ടിങ് തടസ്സപ്പെട്ടു. അഴൂർ ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകളിലും വോട്ടിങ് നിർത്തി വെക്കേണ്ടിവന്നു. ഗ്രാമീണമേഖലയിൽ എല്ലാ ബൂത്തുകളിലും രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. സാധാരണ വൈകുന്നേരം തിരക്ക് വരുന്ന സ്ഥിരംരീതിക്ക് ഈ വർഷം മാറ്റംവന്നു. വൈകുന്നേരം നാലോടെ പരമാവധി വോട്ടുകൾ ചെയ്ത് തീരുന്ന സ്ഥിതി ആയിരുന്നു. കോവിഡ് ബാധിതർക്ക് വൈകുന്നേരം വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്നുള്ള അറിയിപ്പിനെ തുടർന്നാണ് വൈകുന്നേരം മൂന്നിന് മുമ്പ് തിരെക്കാഴിഞ്ഞെതന്നാണ് കരുതപ്പെടുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യ ഒരു മണിക്കൂറിൽ 7.07 ശതമാനം പോളിങ് നടന്നിരുന്നു. വൈകുന്നേരം മൂന്നിന് മുമ്പ് 63 ശതമാനം വോട്ട് പോൾ ചെയ്തു. ഫോട്ടോ: മുദാക്കൽ പഞ്ചായത്ത് ചെമ്പൂര് ഗവ.എൽ.പി.എസിൽ വോട്ട് ചെയ്ത് മടങ്ങുന്ന വൃദ്ധ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.