സാധാരണ നിലയിലെ ട്രെയിൻ സർവിസ് ആരംഭിക്കാത്തത് അനുമതിയില്ലാത്തതിനാൽ -റെയിൽവേ തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാലാണ് സാധാരണ നിലയിലെ പ്രതിദിന ട്രെയിൻ സർവിസുകൾ ആരംഭിക്കാത്തതെന്ന് റെയിൽവേ. കോവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർെപ്പടുത്തിയത്. പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനഭീതി നിലനിൽക്കുന്നതിനാലാണ് സാധാരണ നിലയിലുള്ള സർവിസുകൾ അനുവദിക്കാത്തതെന്നും റെയിൽവേ അധികൃതർ വിശദീകരിക്കുന്നു. കോവിഡിന് ശേഷം പൂർണമായും റിസർവേഷൻ സൗകര്യത്തോടെയുള്ള സ്പെഷൽ ട്രെയിനുകൾ ഒാടിക്കുന്നത് അടിയന്തര യാത്ര ആവശ്യമുള്ളവർക്ക് വേണ്ടിയാണ്. റെയിൽേവ അധികനിരക്ക് ഇൗടാക്കുന്നില്ല. അനാവശ്യ യാത്രകൾ നിയന്ത്രിക്കുന്നതിനും അതേസമയം അത്യാവശ്യ യാത്രക്കാർക്ക് തിരക്കില്ലാതെ സൗകര്യമൊരുക്കുന്നതിനുമാണ് ഫ്ലക്സി നിരക്ക് ഏർെപ്പടുത്തിയിട്ടുള്ളത്. ഇൗ സാഹചര്യത്തിലാണ് സീസൺ ടിക്കറ്റുകളും ആനുകൂല്യങ്ങളും നിയന്ത്രിച്ചത്. െഎ.ആർ.ടി.സി വഴിയുള്ള ഇ-ടിക്കറ്റുകൾക്ക് പരിധി നിശ്ചയിച്ചിട്ടുെണ്ടങ്കിൽ റെയിൽവേ കൗണ്ടറുകൾ വഴി സർവിസ് ചാർജില്ലാതെ തന്നെ ടിക്കറ്റെടുക്കാം. യാത്രക്കാരുടെ വിവരങ്ങളെല്ലാം റെയിൽവേ കൃത്യമായി സൂക്ഷിക്കുകയും സംസ്ഥാന സർക്കാറുകൾ സമ്പർക്ക ശൃംഖലയടക്കം കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ അവ കൈമാറുകയും ചെയ്യും. കേന്ദ്ര ആഭ്യന്തര-റെയിൽ മന്ത്രാലയങ്ങൾ അനുമതി നൽകുന്ന മുറക്ക് സാധാരണ നിലയിലുള്ള ട്രെയിൻ സർവിസ് പുനഃസ്ഥാപിക്കാൻ തിരുവനന്തപുരം ഡിവിഷൻ സജ്ജമാണെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.