മണക്കാടിെൻറ മനസ്സ് ആർക്കൊപ്പം?

മണക്കാടിൻെറ മനസ്സ് ആർക്കൊപ്പം? അമ്പലത്തറ: കൈവിട്ടുപോയ സീറ്റ് തിരികെപ്പിടിക്കാന്‍ യു.ഡി.എഫും നിലനിര്‍ത്താന്‍ ബി.ജെ.പിയും വിജയംനേടാൻ തീവ്രയത്നവുമായി എല്‍.ഡി.എഫും പോരിനിറങ്ങിയതോടെ മണക്കാട് വാര്‍ഡില്‍ ത്രികോണ മത്സരത്തിൻെറ തീപാറും പോരാട്ടം. ദലിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് പാളയം ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടിയുമായ ടി.പി. പ്രസാദാണ് യു.ഡി.എഫ് സ്ഥാനാർഥി. 2005ല്‍ വിജയിക്കുകയും പിന്നീട് മൂന്ന് തവണ വിജയം കൈവിട്ട് പോവുകയും ചെയ്ത വാര്‍ഡ് ഇക്കുറി തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് പരമ്പരാഗത സി.പി.എം കുടംബത്തിലെ അംഗമായ കമല്‍ റോയിയെയാണ്. എൽ.ഡി.എഫിൽ എന്‍.സി.പി മത്സരിക്കുന്ന എക വാര്‍ഡാണിത്. കഴിഞ്ഞതവണ ബി.ജെ.പിയുടെ സിമി ജോതിഷ് 782 വോട്ടിന് വിജയിച്ച വാര്‍ഡില്‍ ഇക്കുറി മണക്കാട് ഏരിയ കമ്മിറ്റി ഐ.ടി സെല്ലിൻെറ കണ്‍വീനറായ കെ.കെ. സുരേഷാണ് സ്ഥാനാർഥി. ഇവര്‍ക്ക് പുറമേ എസ്.ഡി.പി.ഐ സ്ഥാനാർഥിയും സ്വതന്ത്രയും മത്സരരംഗത്തുണ്ട്. മൂന്നാം പുത്തന്‍ തെരുവ്, അഴിക്കോട്ട, ശ്രീവാരഹം, കുറ്റിക്കാട്, മണക്കാട്, അട്ടങ്ങുളങ്ങര, കരിമഠം കോളനി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വാര്‍ഡില്‍ ഏഴ് ബൂത്തുകളിലായി 8038 വോട്ടുകളാണുള്ളത്. വാര്‍ഡില്‍ ഇക്കുറി പ്രവചനങ്ങള്‍ അസാധ്യമാകുന്ന തരത്തിലാണ് പ്രചാരണം ചൂടുപിടിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.