തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ പ്രചാരണത്തിലെ പരിമിതികൾ ഏറെയെങ്കിലും പരമാവധി വോട്ടർമാനെ നേരിൽകാണാനുറച്ച് സ്ഥാനാർഥികൾ. ദീപാവലിയും വാരാന്ത്യവുമൊക്കെയായതിനാൽ കൂടുതൽ പേരെ സന്ദർശിക്കാമെന്നതാണ് അനുകൂല സാഹചര്യം. പ്രചാരണത്തിലും ആവേശപ്പടക്കങ്ങൾക്കും തിരികൊളുത്തിയാണ് പ്രചാരണരംഗം സജീവമാകുന്നത്. പതിവുപോലെ ഇത്തവണ ദീപാവലി സ്ഥാർഥികൾക്കും രാഷ്ട്രീയപാർട്ടികളും കേവലം അവധി ദിനമാകില്ല. പറഞ്ഞുതീരും മുമ്പ് തെരഞ്ഞെടുപ്പ് അടുത്തതിൻെറ സമയക്കുറവ് മുന്നണിക്കെല്ലാമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നതാണ് വെല്ലുവിളി. അതുകൊണ്ട് തന്നെ നാടിളക്കിയുള്ള പ്രചാരണത്തിനാകും വരുംദിവസങ്ങൾ സാക്ഷിയാവുക. വാർഡിലെ സ്ഥാനാർഥിയാണെങ്കിലും ബ്ലോക്കിലേക്കും ജില്ല പഞ്ചായത്ത് ഡിവിഷനിലേക്കും മത്സരിക്കുന്ന സ്വന്തം പാർട്ടി സ്ഥാനാർഥികളുടെ േവാട്ടുകൂടി ഉറപ്പുവരുത്തിയാണ് ഗൃഹസന്ദർശനം പുരോഗമിക്കുന്നത്. ഗൃഹസന്ദർശനത്തിന് രാഷ്ട്രീയ തന്ത്രങ്ങൾ രൂപം കൊടുക്കാനുള്ള ശ്രമങ്ങളും ഇടപെടലും സജീവമായി നടക്കുന്നു. കൂടുതൽ വോട്ട് സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികൾ, സാംസ്കാരിക-സന്നദ്ധ സംഘടനകൾ, പ്രാദേശിക ശക്തി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്വാധീനമുറപ്പിക്കലും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് മറ്റൊന്ന്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പ്രചാരണങ്ങൾക്ക് ഇക്കുറി ചെലവ് വർധിക്കും. നോട്ടീസും പോസ്റ്ററുകളും ബോർഡുകളുമെല്ലാം കൂടുതൽ വേണ്ടിവരും. ഹരിതചട്ടം പാലിക്കേണ്ടതിനാൽ ബോർഡുകൾക്കും മറ്റും ചെലവും കൂടും. നാമനിർദേശ പത്രിക സമർപ്പിച്ച് തുടങ്ങിയെങ്കിയും സ്ഥാനാർഥി നിർണയത്തിൽ പലയിടങ്ങളിലും വട്ടംചുറ്റൽ പ്രകടമാണ്. രണ്ടും കൽപിച്ച് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ വിമതഭീഷണി തലവേദനയാകുമെന്നതാണ് ആശങ്ക. പരമാവധി സമവായത്തിലൂടെ കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിക്കാനാണ് നേതൃത്വത്തിൻെറ ശ്രമം. എന്നിട്ടും ശരിയാകുന്നില്ലെങ്കിൽ 'വരുന്നിടത്ത് വെച്ച് കാണാം' എന്നാണ് നേതാക്കളുടെ സമീപനം. നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രവർത്തിദിവസങ്ങളിൽ നിശ്ചിത സമയത്താണ് അനുമതി. ദിവസത്തിൻെറ എണ്ണക്കണക്കിൽ കൂടുതലുണ്ടെങ്കിലും സമയം വളരെ കുറവാണ്. അതുകൊണ്ട് സ്ഥാനാർഥി നിർണയം േവഗം പൂർത്തിയാക്കി സാധ്യമാകും വേഗത്തിൽ പത്രിക സമർപ്പിക്കാനുള്ള ശ്രമമാണെങ്ങും. മഴനനഞ്ഞ് പ്രചാരണം, മഷിയഴിഞ്ഞ് ചുവരെഴുത്തുകൾ വെള്ളിയാഴ്ച രാവിലെ ജില്ലയിൽ പെയ്ത മഴ പ്രചാരണത്തെ കാര്യമായി ബാധിച്ചു. സ്ഥാനാർഥികളുടെ ഗൃഹസന്ദശനങ്ങളെയും തടസ്സപ്പെടുത്തി. ഉച്ചയോടെ വെയിൽ കനക്കുമെന്നതിനാൽ ഇൗ നേരം ഒഴിവാക്കി രാവിലെയും വൈകുന്നേരവുമാണ് സ്ഥാനാർഥി സന്ദർശനങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാകെട്ട ജില്ലയിൽ പലയിടങ്ങളിലും രാവിലെ മഴയെത്തി. ഉച്ചയോടെ മഴതോർന്നെങ്കിലും ആകാശം പൊതുവെ മൂടിക്കെട്ടിയ നിലയിലായിരുന്നു. രാവിലെ മുടങ്ങിയ പ്രചാരണം വെയിലില്ലാത്തെ ഇൗ ഉച്ചേനരത്തേക്ക് മാറ്റിയാണ് പല സ്ഥാനാർഥികളും മഴ ഉയർത്തിയ സമയപ്രതിസന്ധി മറികടന്നത്. എന്നാൽ തുടക്കം മുടങ്ങിയതോടെ ആലസ്യത്തിലായി പിന്മാറിയവരും ഏറെ. ഗൃഹസന്ദർശനം നടക്കാത്ത സമയം ഫോൺവഴി പ്രചാരണം തുടങ്ങിയവരും ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ലൈവിൽ സാന്നിധ്യമറിയിച്ചവരുമുണ്ട്. ചുവരെഴുത്തുകൾ പലയിടങ്ങളിലും മഴവെള്ളത്തിൽ ഒലിച്ചിറങ്ങി. നേരിെട്ടത്തുന്ന 'വെർച്വൽ ജാഥകൾ' പ്രചാരണ ജാഥയും വാഹനവും കടന്നുപോകുേമ്പാൾ ഒാടി റോഡിലേക്കിറങ്ങുന്നതായിരുന്നു സാധാരണ പതിവ്. പക്ഷേ കൊടിെകട്ടിയ വാഹനം ഒാരോരുത്തരേയും തേടി നേരിെട്ടത്തിക്കഴിഞ്ഞു, നേരിട്ടല്ല, മൊബൈൽ ഫോണുകളിലാണെന്ന് മാത്രം. ആനിമേഷൻെറ സഹായത്തോടെയാണ് 20ഉം 50ഉം സെക്കൻറ് ദൈർഘ്യമുള്ള വിഡിയോകൾ തയാറാക്കിയിട്ടുള്ളത്. ഉച്ചഭാഷിണി കെട്ടിവെച്ച പഴയകാല ജീപ്പുകളിൽ സ്ഥാനാർഥിയുടെ ചിത്രം വെച്ച ബോർഡുമായാണ് വെർച്വൽ പ്രചാരണ വാഹനം കടന്ന് േപാകുന്നത്. 'മനസിൻെറ മായാത്ത അംഗീകാരം വോട്ടായി രേഖപ്പെടുത്തി...' എന്നിങ്ങനെ ഡയലോഗുകളെല്ലാം പഴയത്. ഗ്രാഫിക്സും ആനിമേഷനും ആയതിനാൽ പിന്നാലെ ആയിരങ്ങളെയും ലക്ഷങ്ങളെയുമെല്ലാം അണിനിരത്താൻ അധികം ആയാസപ്പെടുകയും വേണ്ടതില്ല. വാട്സ്ആപ് ഗ്രൂപ്പുകളിലേക്കും ഇൻസ്റ്റയിലേക്കും ഫേസ്ബുക്കിലേക്കും പ്രചാരണ വാഹനം അതിവേഗം കുതിച്ചുപായുകയാണ്. ഇരട്ടപ്പോരാട്ടം, എതിർപക്ഷത്ത് കോവിഡ് കൂടെയുണ്ട് മത്സരം കടുപ്പമേറുന്നുണ്ടെങ്കിലും എതിർസ്ഥാനാർഥിക്കെതിരെ എന്ന പോലെ കോവിഡിനെ കൂടി തോൽപിക്കണമെന്നത് വലിയ വെല്ലുവിളി. വോട്ടർമാർക്ക് മാത്രമല്ല, ക്വാറൻറീനിലേക്ക് പോകേണ്ട സാഹചര്യമുണ്ടായാൽ സ്ഥാനാർഥികൾക്കും കോവിഡ് വെല്ലുവിളിയാണ്. ഇൗ സാഹചര്യത്തിൽ ഗുണ നിലവാരമുള്ള മാസ്ക് ധരിക്കുക. വീടുകൾക്ക് പുറത്തുനിന്ന് വോട്ട് ചോദിക്കുക, ഹസ്തദാനം ഒഴിവാക്കുക, സാനിറ്റൈസർ കരുതുക എന്നിങ്ങനെ കൂടുതൽ ജാഗ്രതയോടെയാണ് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഗോധയിലുള്ളത.് കോവിഡ് ബാധിച്ചാൽ പത്രിക സമർപ്പണത്തിനും നിയന്ത്രണങ്ങളുണ്ട്. കോവിഡ് പോസിറ്റീവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേനയാണ് പത്രിക സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.