അസം സർക്കാർ തീരുമാനം ഇസ്‌ലാമോഫോബിക് -എസ്.ഡി.പി.ഐ

തിരുവനന്തപുരം: അസമില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള ഇസ്‌ലാമോഫോബിക് തീരുമാനം പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി ആവശ്യപ്പെട്ടു. പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിനാണ് സംവരണം പോലെ ഉത്തരേന്ത്യയില്‍ സര്‍ക്കാര്‍ എയ്ഡഡ് മദ്‌റസകള്‍ ആരംഭിച്ചത്. മുസ്‌ലിം സമൂഹത്തെ അടിച്ചമര്‍ത്താനും അവകാശങ്ങള്‍ നിഷേധിക്കാനുമുള്ള ഫാഷിസ്റ്റ് അജണ്ടയാണ് അസം സര്‍ക്കാർ നടപടിയെന്നും സംസ്ഥാനത്തെ മുസ്‌ലിംകള്‍ ഇപ്പോള്‍ തന്നെ പൗരത്വം നഷ്ടപ്പെടുമോയെന്ന ഭീഷണിയിലാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.