രോഗിെയ പുഴുവരിച്ച സംഭവം: ഡി.എം.ഇയും പൊലീസ് കമീഷണറും അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തി മടങ്ങിയ മണികണ്ഠേശ്വരം സ്വദേശി ആർ. അനിൽകുമാറിെന പുഴുവരിച്ച നിലയിൽ കണ്ട സംഭവത്തിൽ വിശദ അന്വേഷണം നടത്തി ഒക്ടോബർ 20നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും (ഡി.എം.ഇ), തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറും അന്വേഷിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. അനിൽകുമാറിൻെറ ഭാര്യ എസ്. അനിതകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. ആഗസ്റ്റ് 22നാണ് അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. എന്നാൽ, ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് വീണ്ടും ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അനിൽകുമാർ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി മകനിൽനിന്ന് ഡോക്ടർ എഴുതിവാങ്ങുകയും ചെയ്തു. ആദ്യത്തെ കോവിഡ് പരിശോധനയിൽ നെഗറ്റിവായ അനിൽകുമാർ സെപ്റ്റംബർ നാലിന് പോസിറ്റിവായി. തുടർന്ന്, മക്കൾ ക്വാറൻറീനിൽ പ്രവേശിച്ചു. 24ന് അനിൽകുമാറിന് കോവിഡ് നെഗറ്റിവായി. തുടർന്ന്, ബന്ധുക്കൾ വിടുതൽ വാങ്ങി വീട്ടിലെത്തിച്ചപ്പോഴാണ് പുഴുവരിച്ചത് കണ്ടെത്തിയതെന്നും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.