എൻജിനീയറിങ് പ്രവേശനപരീക്ഷയിലും പെൺആധിപത്യം

തിരുവനന്തപുരം: എൻജിനീയറിങ് റാങ്ക് പട്ടികയിൽ പെൺമുന്നേറ്റം. ഇത്തവണ പട്ടികയിൽ 53236ൽ 27733 പേർ പെൺകുട്ടികളാണ്. ആൺകുട്ടികൾ 25503. മെഡിക്കൽ റാങ്ക് പട്ടികയിൽ പെൺകുട്ടികളും എൻജിനീയറിങ്ങിൽ ആൺകുട്ടികളും കൂടുതലായി ഇടംപിടിക്കുന്നതായിരുന്നു മുൻവർഷങ്ങളിലെ പ്രവണത. ഇത്തവണ പ്രവേശനപരീക്ഷ എഴുതിയ ആൺ/ പെൺ എണ്ണം ഏറക്കുറെ തുല്യമായിരുന്നു. 35783 ആൺകുട്ടികളും 35959 പെൺകുട്ടികളും. യോഗ്യത നേടിയവരുടെ എണ്ണം യഥാക്രമം 27054, 29545 ആയിരുന്നു.  2491 പെൺകുട്ടികൾ അധികമായി പ്രവേശന പരീക്ഷ വിജയിച്ചു. കഴിഞ്ഞവർഷം റാങ്ക് പട്ടികയിൽ ആൺകുട്ടികൾ 23816, പെൺകുട്ടികൾ 21781 ആയിരുന്നു. ഇത്തവണ ആദ്യ 100 റാങ്കിൽ കൂടുതൽ ആൺകുട്ടികളാണ്; 87 (കഴിഞ്ഞവർഷം 89). പെൺകുട്ടികൾ 13 പേർ (കഴിഞ്ഞ വർഷം 11). ഇത്തവണ പട്ടികയിൽ ഇടംപിടിച്ചവരിൽ കൂടുതലും സംസ്ഥാന സിലബസിൽ ഹയർ സെക്കൻഡറി പൂർത്തിയാക്കിയവരാണ്. 53236 ൽ 37124 പേരും സംസ്ഥാന സിലബസുകാരാണ്. കഴിഞ്ഞവർഷം 30539 പേർ. ഇത്തവണ 14468 പേർ സി.ബി.എസ്.ഇ യിലും 1206 പേർ െഎ.എസ്.സി.ഇ യിലും 438 പേർ മറ്റ് സിലബസിലും പഠിച്ചവരാണ്. ആദ്യ 5000 റാങ്കിൽ ഇടംപിടിച്ചവരിൽ കൂടുതൽ സി.ബി.എസ്.ഇ യിൽ നിന്നാണ്; 2477 . 2280 പേർ സംസ്ഥാന സിലബസിൽ നിന്നും 214 പേർ െഎ.എസ്.സി.ഇ സിലബസിൽ നിന്നുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.