തിരുവനന്തപുരം: കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹമരണങ്ങളെക്കുറിച്ചും സ്വത്ത് തട്ടിപ്പിനെക്കുറിച്ചുമുള്ള കേസില്‍ ജില്ല ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കുന്ന നടപടികൾ ആരംഭിച്ചു. ഉമാമന്ദിരത്തിലെ അവസാന അവകാശിയായ ജയമാധവന്‍ നായരുടെ മരണെത്തക്കുറിച്ചും സ്വത്ത് തട്ടിപ്പിനെക്കുറിച്ചും നിര്‍ണായകമായ ചില തെളിവുകള്‍ ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് അടുത്ത നടപടികളിലേക്ക് അേന്വഷണസംഘം നീങ്ങിയത്. കുടുംബത്തിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍നായരെ പ്രതിചേർക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. രവീന്ദ്രൻനായർ അന്വേഷണ സംഘത്തിന് മുന്നിൽ നൽകിയ മൊഴികളിൽ പലതിലും വൈരുധ്യം കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. ജില്ല ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ് വീട്ടില്‍ വിശദപരിശോധന നടത്തിയത്. കട്ടിലില്‍നിന്നും തടിക്കഷണത്തില്‍നിന്നും രക്തത്തിൻെറ അംശം ലഭിച്ചിരുന്നു. അതെല്ലാം പരിശോധിച്ച് പഴുതടച്ച കുറ്റപത്രത്തിന് രൂപം നൽകാനാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുൽഫിക്കറിൻെറ നേതൃത്വത്തിലുള്ള സംഘം ഉദ്ദേശിക്കുന്നത്. മാസങ്ങൾക്കുള്ളിൽതന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം വൃത്തങ്ങൾ അറിയിച്ചു. ആദ്യം കരമന പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസിൽ പല കള്ളക്കളികളും നടന്നതായാണ് ക്രൈംബ്രാഞ്ചിൻെറ വിലയിരുത്തൽ. മൊഴികൾ കൃത്യമായി രേഖപ്പെടുത്താതെയോ അന്വേഷണം നടത്താതെയോ ഒത്തുകളികൾ നടത്തിയെന്നാണ് നിഗമനം. ജയമാധവന്‍നായരെ ആശുപത്രിയിലെത്തിക്കാൻ കൂടുതല്‍ പേരുണ്ടായിരുന്നതായി പൊലീസിന് സംശയമുണ്ട്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.