തിരുവനന്തപുരം: വേളി കായലോരത്ത് ഇനി പുകയില്ലാത്ത കൽക്കരി ട്രെയിൻ ഒാടും. സൗരോർജത്തിലാണ് മിനിയേച്ചർ ട്രെയിൻ പ്രവർത്തിക്കുക. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിൻെറ ദൈർഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻെറ ഭാഗമായാണിത്. കുട്ടികളെ ആകർഷിക്കാനാണ് കൗതുകം നിറക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണയാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെതന്നെ ആദ്യ ട്രെയിൻ സർവിസ് ഒരുമാസത്തിനകം പ്രവർത്തനസജ്ജമാകും. ബംഗളൂരുവിൽനിന്നാണ് മൂന്ന് കോച്ചുകളും എൻജിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേർക്ക് സഞ്ചരിക്കാം. സ്റ്റേഷൻ ഉൾപ്പടെ സൗരോർജത്തിലാണ് പ്രവർത്തിക്കുക. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോർജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വേളി ടൂറിസ്റ്റ് വില്ലേജിലൂടെ കുട്ടിത്തീവണ്ടിയില്‍ പൊഴിക്കര കായലോരത്ത് രണ്ട് കിലോമീറ്റര്‍ നീളുന്ന സഞ്ചാരം സന്ദർശകർക്ക് വിസ്‌മയിപ്പിക്കുന്ന അനുഭവമാകും. കോവിഡ് പ്രതിസന്ധി കഴിഞ്ഞാലുടന്‍ പദ്ധതി കമീഷന്‍ ചെയ്യത്തക്ക തരത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. മിനിയേച്ചര്‍ തീവണ്ടിയുടെ ലോഡ് ടെസ്റ്റും ട്രയല്‍ റണ്ണും നടന്നുവരുകയാണ്. അന്തിമഘട്ട പ്രവൃത്തികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ബംഗളൂരുവിലെ സാന്‍ എൻജിനീയറിങ് ആൻഡ് ലോക്കോമോട്ടീവ്സാണ് ട്രെയിന്‍ നിർമിച്ചത്. രണ്ടു ജീവനക്കാരടക്കം 48 പേർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ട്രെയിന്‍. റെയിൽവേ സ്റ്റേഷന് ഉൾപ്പെടെയുള്ളവ സ്ഥാപിച്ചു. റെയിൽവേ സ്റ്റേഷൻ പ്രവർത്തനങ്ങളും സൗരോർജത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.