തിരുവനന്തപുരം: കേരള സർവകലാശാലയുടെ പഠനവകുപ്പുകളിലെ അധ്യാപക നിയമനങ്ങൾ യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ച് മെരിറ്റടിസ്ഥാനത്തിൽ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും മറ്റുള്ള വാർത്തകൾ തെറ്റിധാരണജനകമെന്നും സർവകലാശാല അറിയിച്ചു. അധ്യാപക നിയമനത്തിനുള്ള അപേക്ഷ സൂക്ഷ്മപരിശോധന നടത്തി, അപേക്ഷകന് ലഭ്യമായ ഇൻഡക്സ് മാർക്ക് ബോധ്യപ്പെടുത്തി, ഇൻറർവ്യൂ നടത്തിയാണ് സെലക്ഷൻ കമ്മിറ്റി ശിപാർശ ചെയ്യുന്നത്. ചാൻസലറുടെ പ്രതിനിധി ഉൾപ്പെടെ വിവിധ സർവകലാശാലകളിൽനിന്നെത്തുന്ന പ്രഫസർമാരടങ്ങുന്നതാണ് സ്ക്രീനിങ്ങിനും സെലക്ഷനുമായി വൈസ് ചാൻസലറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി. ഗവേഷണതാൽപര്യം, അധ്യാപന മികവ്, അക്കാദമിക യോഗ്യത തുടങ്ങിയവ പരിശോധിച്ചാണ് സെലക്ഷൻ കമ്മിറ്റി ശിപാർശ സമർപ്പിക്കുന്നത്. 49 അധ്യാപക നിയമനങ്ങൾ യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചാണ് ജനുവരി-മാർച്ച് മാസങ്ങളിൽ നടത്തിയത്. പഠനവകുപ്പുകളിലെ അധ്യാപകക്ഷാമം ഒരു പരിധിവരെ പരിഹരിക്കുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.