(ചിത്രം) ഇരവിപുരം: പട്ടംനൂലിൽ കുരുങ്ങിക്കിടന്ന കാക്കയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വടക്കേവിള യൂനുസ് കോളജിനടുത്ത് ശാന്തിനഗറിലായിരുന്നു സംഭവം. വീടിന് മുകളിൽ ഉയരത്തിലായി കാക്ക നൂലിൽ കുരുങ്ങി കിടക്കുന്നത് ശ്രദ്ധയിൽെപട്ട നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. കടപ്പാക്കടയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫിസർ ലാൽ ജീവിൻെറയും ലീഡിങ് ഫയർമാൻ മുരളിയുടെയും നേതൃത്വത്തിലുള്ള സംഘത്തിൽെപട്ട ഫയർമാൻമാരായ മാർക്കോസ്, അഭിജിത്ത് എന്നിവരാണ് ഉയരത്തിൽ കയറി നൂലിൽ കുരുങ്ങിയ നിലയിൽ കാക്കയെ താഴെയെത്തിച്ചത്. കനത്തമഴയത്ത് കാക്കയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കാക്കക്കൂട്ടങ്ങൾ കരച്ചിലുമായിഎത്തിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കാക്കയുടെ ചിറകുകളിൽ നിന്നും നൂലുകൾ അഴിച്ചുമാറ്റിയശേഷം പറത്തിവിടുകയായിരുന്നു. 'കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം' കരുനാഗപ്പള്ളി: സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിൻെറയും മാതാവിൻെറയും മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മരിച്ച യുവതിയുടെ വീട് ജില്ല സെക്രട്ടറി ഷെഫീഖ് എം. അലി, അബ്ദുൽ ലത്തീഫ് ഇടക്കുളങ്ങര, സജീവ് കൊച്ചാലുംമൂട്, നാസർ കുരുടൻറയ്യം, റഷീദ് വട്ടപ്പറമ്പ്, സക്കീർ മാരാരിതോട്ടം, നവാസ് മുടിയിൽ, അൻവർ എന്നിവർ അടങ്ങിയ സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.