ചടയമംഗലം: ജില്ല അതിർത്തിയിലെ പൊലീസ് പരിശോധനയിൽ ഇളവുതേടി മുപ്പതോളം കുടുംബങ്ങൾ. കൊല്ലം-തിരുവനന്തപുരം ജില്ലകൾ അതിർത്തി പങ്കിടുന്ന ചടയമംഗലം പഞ്ചായത്തിലെ പോരേടം-കല്ലടത്തണ്ണി മേഖലയിലുള്ളവർക്കാണ് അതിർത്തിയിലെ പരിശോധന തലവേദന സൃഷ്ടിക്കുന്നത്. അതിർത്തിയായ ഇളബ്രക്കോടാണ് നേരത്തെ പരിശോധന നടത്തിയിരുന്നത്. പഞ്ചായത്ത് കെണ്ടയ്ൻമൻെറ് സോണായതോടെ കല്ലടത്തണ്ണി പാലത്തിന് സമീപമുള്ള ഭാഗത്താണ് ഇപ്പോൾ ജില്ല അതിർത്തിയിലെ പരിശോധന നടത്തുന്നത്. പോരേടം വാർഡിൽ ഉൾപ്പെടുന്ന മേലെയിലുള്ളവർക്ക് അത്യാവശ്യകാര്യങ്ങൾക്കുപോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മുപ്പതോളം കുടുംബങ്ങൾ റേഷൻ കട, ആശുപത്രി, ബാങ്ക് ഉൾെപ്പടെയുള്ള കാര്യങ്ങൾക്ക് ആശ്രയിക്കുന്നത് പോരേടം, ചടയമംഗലം കേന്ദ്രങ്ങളെയാണ്. ജില്ല അതിർത്തിയിലെ ചടയമംഗലം പഞ്ചായത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് പ്രത്യേക പാസ് നൽകി അവരുടെ അവശ്യയാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.