ബാലരാമപുരം മേഖലയിൽ നിയന്ത്രണം പ്രഹസനമാകുന്നെന്ന്

ബാലരാമപുരം: ബാലരാമപുരം പഞ്ചയത്ത് പ്രദേശത്തെ കണ്ടെയ്ൻമൻെറ് സോണുകൾ പേരിന് മാത്രമാണെന്ന് ആരോപണം. വിവിധ കണ്ടെയ്ൻമൻെറ് സോണിലൂടെ വാഹനങ്ങൾക്ക് യഥേഷ്ടം പുറത്തുപോകാനും അകത്ത് പ്രവേശിക്കാനും സാധിക്കുന്നുണ്ട്. ആവശ്യത്തിന് പൊലീസുകാരില്ലെന്ന കാരണത്താൽ എല്ലാ സ്ഥലത്തും പൊലീസുകാരെയും നിയോഗിച്ചിട്ടില്ല. ബാലരാമപുരം പഞ്ചായത്ത് പ്രദേശത്ത് ഇതുവരെ 57 പേർക്കാണ് കോവിഡ് ബാധിച്ചത് ഇതിൽ 12 പേർക്ക് രോഗം ഭേദമായി. ബാലരാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിലെ പ്രധാന കവാടമായ പഴയകട ലൈനിലൂടെ നിരവധി പേരാണ് രാവിലെ മുതൽ കടന്നു പോകുന്നത്. ശക്തമായ നിയന്ത്രണമില്ലാത്തതാണ് ഇത്തരത്തിലുള്ള അലക്ഷ്യമായ യാത്രക്ക് കാരണമാകുന്നതെന്നും ആരോപണമുയരുന്നു. ബിവറേജസ് ഷോപ്പിനു മുന്നിലെ നിയന്ത്രണങ്ങളില്ലാത്തതു കാരണം രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ടെയ്ൻമൻെറ് സോണിൽ നിന്നുൾപ്പെടെ മദ്യംവാങ്ങാനായി ദിനവും നിരവധി പേർ ഇവിടെ എത്തുന്നത് ഭീതി വർധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.