തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പകുതി സെമസ്റ്റർ പരീക്ഷകളുടെ നടത്തിപ്പ് കോളജ്തലത്തിലേക്ക് മാറ്റാൻ വിദഗ്ധ സമിതി ശിപാർശ. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളാണ് കോളജ് തലത്തിൽ നടത്താൻ നിർദേശമുള്ളത്. രണ്ട്, നാല്, ആറ് സെമസ്റ്റർ പരീക്ഷകൾ സർവകലാശാല നടത്തും. സർവകലാശാല അക്കാദമിക് തലത്തിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച സമിതിയുടേതാണ് ശിപാർശ. കോളജ്തല പരീക്ഷകൾക്ക് സർവകലാശാല ചോദ്യേപപ്പർ തയാറാക്കി നൽകും. മൂല്യനിർണയം കോളജ്തലത്തിൽ നടത്തും. ഉത്തരക്കടലാസ് പുനഃപരിശോധന ആവശ്യമെങ്കിൽ സർവകലാശാല നടത്തും. ഒാരോ കോളജിലും പരീക്ഷനടത്തിപ്പിന് മറ്റ് കോളജുകളിൽനിന്ന് ചീഫ് എക്സാമിനറെ നിയമിക്കും. പരീക്ഷനടത്തിപ്പിനായി കോളജ്തല ബോർഡ് ഉണ്ടാകും. സർവകലാശാലയിൽ പരീക്ഷനടത്തിപ്പിന് ഒാപൺ ബുക്ക്, ഒാൺലൈൻ പരീക്ഷരീതികൾ പരിഗണിക്കും. അധ്യയനത്തിൻെറ 30 ശതമാനം ഒാൺലൈൻ രീതിയിലാക്കാനും ശിപാർശയുണ്ട്. ഒാൺലൈൻ പഠനത്തെ സഹായിക്കുന്ന രീതിയിൽ തിയറ്റർ ക്ലാസ് റൂമുകൾ സ്ഥാപിക്കണം. ഇപ്പോൾ തുടരുന്ന ഒാൺലൈൻ ക്ലാസിന് പുറമെ കുട്ടികളെ ചെറിയ ബാച്ചുകളാക്കി ക്ലാസ് റൂം അധ്യയനം നടത്താനും നിർദേശമുണ്ട്. സർവകലാശാല പഠനവിഭാഗത്തിലെ വിദ്യാർഥികളിൽ 4.2 ശതമാനത്തിന് ഇൻറർനെറ്റും 2.3 ശതമാനത്തിന് സ്മാർട്ട് ഫോണുമില്ല. ഇത്തരം വിദ്യാർഥികൾക്ക് സഹായക പദ്ധതി ആവിഷ്കരിക്കണം. പഠനത്തിന് ഇലക്ട്രോണിക് വിഭവങ്ങൾ ഉപേയാഗിക്കാൻ ലേണിങ് മാനേജ്മൻെറ് സംവിധാനം ആവിഷ്കരിക്കണം. സർവകലാശാല പഠനവിഭാഗങ്ങളുടെ ഗവേഷണനേട്ടങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഇതിനായി തയാറാക്കുന്ന നോളജ് പോർട്ടലിൽ പ്രസിദ്ധീകരിക്കാനും നിർദേശമുണ്ട്. പാഠ്യപദ്ധതിക്കനുസൃതമായ വിഡിയോ ക്ലാസുകളുടെ ഒാൺലൈൻ ശേഖരമായി കെ.യു പാഠശാല സംവിധാനം വികസിപ്പിക്കും. സ്പാനിഷ്, ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകൾ കൂടി പഠിക്കാൻ സൗകര്യമൊരുക്കുന്ന ഫോറിൻ ലാംഗ്വജ് ബാസ്കറ്റ്, സൻെറർ ഫോർ അക്കാദമിക് ആൻഡ് പ്രാഫഷനൽ ട്രെയിനിങ് എന്നിവക്കും ശിപാർശയുണ്ട്. പുതിയ വിഷയമേഖലകളിൽ കോഴ്സുകളും ഗവേഷണവും പ്രോത്സാഹിപ്പിക്കും. ഗവേഷണമേഖലയുടെ ഏകോപനത്തിനായി റിസർച് ഡയറക്ടറേറ്റ്, സ്റ്റാർട്ടപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ടെക്നോളജി ആൻഡ് ബിസിനസ് സ്റ്റാർട്ടപ് സൻെറർ, സൻെറർ ഫോർ അക്കാദമിക് ആൻഡ് ഇൻഡസ്ട്രിയിൽ കൊളാബറേഷൻ, റിസർച് പോർട്ടൽ, സർവകലാശാല ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയവക്കും ശിപാർശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.