കോവിഡ് പരിശോധന നടത്തിയില്ല; മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെ വീട്ടുകാർ

പരവൂർ: കുഴഞ്ഞു വീണു മരിച്ചയാളിൻെറ മൃതദേഹം സംസ്കരിക്കാൻ കഴിയാതെ വീട്ടുകാർ. പരവൂർ പെരുമ്പുഴ കോളനിയിൽ ദാസമണിയാണ് (48) മരിച്ചത്. കുഴഞ്ഞുവീണ ഇയാളെ നാട്ടുകാർ നെടുങ്ങോലം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോവിഡ് പരിശോധന നടത്തുന്നതിനായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ നിർദേശം നൽകിയതിനാൽ ബന്ധുക്കൾ മൃതദേഹം അവിടെയെത്തിച്ചു. എന്നാൽ, കോവിഡ് ബാധയുണ്ടാവാൻ ഇടയില്ലെന്നും വീട്ടിൽ കൊണ്ടുപോയി സംസ്കരിക്കാനുമാണ് മെഡിക്കൽ കോളജ് അധികൃതർ നിർദേശം നൽകിയത്. ഇതിനെത്തുടർന്ന് മൃതദേഹം വീട്ടിൽ കൊണ്ടുവന്നു. വീട്ടുവളപ്പിൽ സംസ്കാരം നടത്താൻ ഇടമില്ലാത്തതിനാൽ മൃതദേഹം പോളയത്തോട്ടിൽ എത്തിച്ചു. എന്നാൽ, കോവിഡ് പരിശോധന നടത്തി നെഗറ്റിവ് റിപ്പോർട്ട്‌ ഇല്ലാതെ അവിടെ സംസ്കാരം നടത്തില്ലെന്ന് ചുമതലക്കാരൻ അറിയിച്ചു. ഇതിനെത്തുടർന്ന് മൃതദേഹം തിരികെ കൊണ്ടുപോരുകയായിരുന്നു. മൃതദേഹം ശനിയാഴ്ച വീണ്ടും പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിക്കാനുള്ള തീരുമാനത്തിലാണ് ബന്ധുക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.