നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തില്‍ നേരത്തേ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 കാരൻെറ മാതാവിന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഒമാനില്‍നിന്ന് വന്ന വിദേശ മലയാളിക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എട്ടുപേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. പഞ്ചായത്തില്‍ ഇന്ന് നടന്ന അടിയന്തരയോഗത്തില്‍ ആനാട് പ്രദേശത്ത് ഒാ ഡിറ്റോറിയങ്ങള്‍ക്ക് ഫസ്റ്റ് ലെവല്‍ ക്വാറൻറീന്‍ ഫെസിലിറ്റി കുറവായതുകൊണ്ട് ആനാട് ഗവ. ആയുര്‍വേദ ആശുപത്രിയെ ഫസ്റ്റ് ലെവല്‍ കോവിഡ് സൻെററാക്കാന്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിലെ ഓട്ടോ ടാക്സികള്‍ വൈകുന്നേരം ഏഴു വരെ മാത്രമേ ഓടാവൂ. നിര്‍ബന്ധമായും യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ആറു മണിവരെയും ഹോട്ടലുകള്‍ രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ഒമ്പത് മണിവരെ മാത്രമേ പ്രവര്‍ത്തിക്കുള്ളൂ. ഹോം ക്വാറൻറീന്‍ 114 പേരും ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറൻറീന്‍ ഏഴു പേരുമാണ്. കടകൾ നിര്‍ബന്ധമായും സാനിെറ്റെസറും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇങ്ങനെ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി പൊലീസ് സ്വീകരിക്കുമെന്ന് തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.