മഴ പെയ്താൽ ചോരും ഈ പൊലീസ് സ്റ്റേഷൻെറ സുരക്ഷ പത്തനാപുരം: പടുത മൂടിയ മേല്‍ക്കൂരക്കുള്ളില്‍ ഇവിടെയുണ്ട് ഒരു പൊലീസ് സ്റ്റേഷന്. ചോർന്ന് ഒലിച്ച് തകർന്ന് വീഴാറായ കെട്ടിടത്തിലാണ് അച്ചന്‍കോവില്‍ സ്റ്റേഷൻ പ്രവര്‍ത്തിക്കുന്നത്. ഒരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് പൊലീസ് സ്റ്റേഷൻ പ്രവര്‍ത്തിക്കുന്നത്. രാജഭരണകാലത്ത് നിർമിച്ച പഴക്കം ചെന്ന കെട്ടിടത്തില്‍ പൂര്‍ണമായും ചോർച്ചയാണ്. ചെറിയ മുറികളില്‍ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിലാണ് ജോലിയെടുക്കുന്നത്. യൂനിഫോം മാറുന്നതിനോ വിശ്രമത്തിനോ മതിയായ സൗകര്യമില്ല. പരാതിയുമായോ മറ്റ് അത്യാവശ്യങ്ങളുമാേയാ എത്തുന്നവർക്ക് ഇരിപ്പിടമോ മറ്റ് സൗകര്യങ്ങളോ ഇല്ല. ജീവനക്കാർക്ക് വാഹനസൗകര്യമില്ലാത്തതിനാൽ തന്നെ വന്ന് പോകുന്നതിനും എറെ ബുദ്ധിമുട്ടാണ്. മിക്ക ദിവസങ്ങളിലും വൈദ്യതി മുടക്കവും ടെലിഫോൺ തകരാറും മൊബൈൽ കവറേജ് ലഭ്യമല്ലാത്തതും ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. എയ്ഡ് പോസ്റ്റ് മാത്രമായിരുന്ന ഇവിടെ 2018 ലാണ് പുതിയ പൊലീസ് സ്റ്റേഷൻ അനുമതി ലഭിച്ചത്. ഇൻസ്പെക്ടർ ഉൾപ്പെടെ മുപ്പത് ജീവനക്കാരെയാണ് നിയമിച്ചിരുന്നത്. നിലവിൽ 12 ജീവനക്കാരാണ് ഇവിടെയുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ വാഹന പരിശോധനക്കും മറ്റുമായി ബാക്കിയുള്ളവരെ ആര്യങ്കാവിൽ ചെക്പോസ്റ്റിലേക്ക് മാറ്റിയിരിക്കുകയാണ്. പിറവന്തൂർ, ആര്യങ്കാവ് പഞ്ചായത്തിലെ വാർഡുകളാണ് അച്ചൻകോവിൽ പൊലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്നത്. കൂടുതല്‍ പ്രദേശങ്ങളും വനമേഖല ആയതിനാല്‍ സ്റ്റേഷൻ പരിധി കഴിഞ്ഞുള്ള പ്രദേശങ്ങളും ഇവര്‍ക്ക് ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. ആദിവാസി മേഖല കൂടുതലുള്ള ഈ പ്രദേശത്ത് ഉൾവനങ്ങളിലും മറ്റും പോകുന്നതിന് വേണ്ട വാഹനമില്ല. ശബരിമല തീർഥാടനകാലത്ത് അയൽസംസ്ഥാനത്ത് നിന്ന് അടക്കം അയ്യപ്പഭക്തരാണ് അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തുന്നത്. ആ സമയങ്ങളിൽ പൊലീസുകാരുടെ എണ്ണക്കുറവ് ബുദ്ധിമുട്ടാകുന്നുണ്ട്. പൊലീസ് സ്റ്റേഷനായി ലക്ഷങ്ങൾ െചലവഴിച്ച് പുതിയ കെട്ടിടം നിർമിക്കുന്നുണ്ടെങ്കിലും പണികൾ പൂർത്തിയായിട്ടില്ല. എത്രയും വേഗം കെട്ടിടത്തിൻെറ പണികൾ പൂർത്തിയാക്കി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.