കെ.എസ്.ആർ.ടി.സി: പ്രതിസന്ധികൾ ഉടൻ തീരുമെന്ന് ഓപറേഷൻസ് വിഭാഗം മേധാവി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധികൾ ഉടൻ തീരുമെന്നും ജീവനക്കാർക്ക് കൃത്യമായി ഒന്നിനുതന്നെ ശമ്പളം കൊടുക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് സ്ഥാപനം മാറിക്കൊണ്ടിരിക്കുകയാണെന്നും ഓപറേഷൻ മേധാവി ജി.എസ്. പ്രദീപ്കുമാർ. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മക്കൾക്ക് എർപ്പെടുത്തിയ അവാർഡുകളുടെ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ സ്ഥാപനം ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും. ഒരു ജീവനക്കാരെയും ദ്രോഹിക്കുന്ന നടപടിയും മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ജീവനക്കാർ അവസരത്തിനൊത്തുയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിത്തന്ന ജീവനക്കാർക്കുള്ള ഉപഹാരങ്ങളും അദ്ദേഹം കൈമാറി. സെൻട്രൽ യൂനിറ്റ് ഓഫിസർ ബി.എസ് ഷിജു അധ്യക്ഷത വഹിച്ചു. സോണൽ മേധാവി ജി. അനിൽകുമാർ, സിഫ്റ്റ് ഇൻ ചാർജ് വി.എം. താജുദ്ദീൻ സാഹിബ്, ചീഫ് ട്രാഫിക് ഓഫിസർ ആർ. മനീഷ്, വിജിലൻസ് ഓഫിസർ രാധാകൃഷ്ണൻ, ബജറ്റ് ടൂറിസം ഡെപ്യൂട്ടി ജനറൽ മാനേജർ ജേക്കബ് സാം ലോപ്പസ്, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ കെ.ജി സൈജു, സുബൈയ്യ ജ്വല്ലറി ഉടമ വെങ്കിടാചലം, വി. ശാന്തകുമാർ, എസ്. ശിവപ്രസാദ്, എസ്.ജെ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.