തൃപ്രയാർ: വലപ്പാട് നെല്ലിശ്ശേരി ജോർജിെൻറ അടച്ചിട്ട വീട്ടിൽ ബുധനാഴ്ച നടന്ന കവർച്ചയെ സംബന്ധിച്ച അന്വേഷണം ഊർജിതപ്പെടുത്തി. എസ്.പി. വിശ്വനാഥൻ, ഡിവൈ.എസ്.പി കെ.ആർ. രാജേഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തെളിവെടുത്തു. ബുധനാഴ്ച രാവിലെ ഏങ്ങണ്ടിയൂരിലെ പള്ളിപ്പെരുന്നാളിനു പോയതായിരുന്നു വീട്ടുകാർ. വൈകീട്ട് അഞ്ചിന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
അടുക്കള വാതിൽ കുത്തിതുറന്നാണ് അകത്തു കടന്നത്. മുകൾ നിലയിലെ രണ്ട് അലമാരകളിൽ ഒന്ന് താക്കോലു പയോഗിച്ചും മറ്റൊന്ന് കുത്തിതുറന്നു മാണ് ആഭരണങ്ങൾ എടുത്തത്.63 പവൻ സ്വർണാഭരണങ്ങളും ഡയമണ്ട് മാലയുമാണ് നഷ്ടപ്പെട്ടത്.
ബുധനാഴ്ച ഉച്ചക്ക് 12ന് വെള്ള ഷർട്ടും മാസ്ക്കും ധരിച്ച ഒരാൾ വീട്ടിലേക്ക് കയറുന്നത് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.പുറത്ത് ഒരാൾ ബൈക്കിൽ കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.