അജികുമാർ

കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

പാവറട്ടി: കൈക്കൂലി വാങ്ങിയ പണവുമായി ബൈക്കിൽ പോകുകയായിരുന്ന വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് സംഘം ജീപ്പിൽ പിന്തുടർന്ന് പിടികൂടി. വെങ്കിടങ്ങ് വില്ലേജ് അസിസ്റ്റന്റ് തിരുവനന്തപുരം സ്വദേശി അജികുമാറിനെയാണ് ഡിവൈ.എസ്.പി ജീൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ആർ.ഒ.ആർ രേഖക്കായി ഓഫിസിലെത്തിയ വെങ്കിടങ്ങ് സ്വദേശി സുനീഷിൽനിന്ന് 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ 2000 നേരത്തെ വാങ്ങി. ബാക്കി ആയിരം രൂപ ആവശ്യപ്പെട്ടത് യുവാവ് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഫിനോഫ്ത്തലിൻ പുരട്ടിയ നോട്ട് യുവാവിന് നൽകി. ബുധനാഴ്ച വൈകീട്ട് 4.30ന് പുറത്തിറങ്ങിയ അജികുമാറിന് ഈ പണം നൽകി. ഇതുമായി പോകുന്നതിനിടെയാണ് പിന്തുടർന്ന് എത്തിയ വിജിലൻസ് സംഘം വെങ്കിടങ്ങ് സെന്ററിൽ വെച്ച് പിടികൂടിയത്.

ഈ പണം കൂടാതെ അജികുമാറിന്റെ പക്കൽ നിന്ന് അയ്യായിരത്തിൽ അധികം രൂപ കണ്ടെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ മുതൽ അജികുമാർ വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വേഷപ്രഛന്നരായ ഉദ്യോഗസ്ഥർ സമീപത്തെ സബ് രജിസ്ട്രാർ ഓഫിസിലും പരിസരത്തുമായി തമ്പടിച്ച് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

Tags:    
News Summary - Village assistant arrested for taking bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.