മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻെറ ഓർമകൾക്ക് 75 വയസ്സ് അഴീക്കോട്: മലബാറിലെ ദേശീയ പ്രസ്ഥാനത്തിൻെറ അമരക്കാരനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻെറ ഓർമകൾക്ക് ഇന്ന് 75 വയസ്സ്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻെറ മുന്നണിപ്പോരാളിയാകാൻ മലബാറിനെ കർമഭൂമിയായി തെരഞ്ഞെടുത്ത അദ്ദേഹത്തിൻെറ സ്മരണ നിലനിർത്താൻ സർക്കാർ ഏറ്റെടുത്ത അഴീക്കോട്ടെ ജന്മഗൃഹം ചരിത്രാന്വേഷികൾക്കായി തുറന്നിട്ടുണ്ട്. 12 വർഷം മുമ്പാണ് അഴീക്കോട് മേനോൻ ബസാറിൽ 27 സൻെറ് സ്ഥലം ഉൾപ്പെടെ ജന്മഗൃഹം സർക്കാർ ഏറ്റെടുത്തത്. മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ഗതകാല പ്രൗഢി നിലനിർത്തി പുനരുദ്ധാരണം നടത്തിയ സ്മാരകം നാലര വർഷം മുമ്പ് തുറന്നുകൊടുത്തെങ്കിലും പൂർണാർഥത്തിലുള്ള മ്യൂസിയമായി പ്രവർത്തനസജ്ജമായിരുന്നില്ല. ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായ രീതിയിൽ സാഹിബിൻെറ ജീവിതവുമായി ബന്ധപ്പെട്ട നിശ്ചലചിത്രങ്ങൾ, അദ്ദേഹം പത്രാധിപരായിരുന്ന അൽ-അമീൻ പത്രത്തിൻെറ പ്രതികൾ, പ്രസംഗങ്ങൾ, അദ്ദേഹത്തിൻെറ ഓർമ പങ്കുവെക്കുന്ന സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ അഭിമുഖങ്ങൾ എന്നിവ ഉൾപ്പെട്ട പാനലുകൾ നേരത്തെ സംവിധാനിച്ചിരുന്നു. മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ജന്മഗൃഹം സർക്കാർ ഏറ്റെടുത്ത് പുനരുദ്ധരിച്ചതോടെയാണ് ജന്മനാട്ടിൽ സാഹിബിനെക്കുറിച്ചുള്ള ഓർമകൾ ദീപ്തമായത്. സാഹിബിൻെറ ജനനം മുതൽ മരണം വരെയുള്ള ജീവിത ഘട്ടങ്ങൾ വിവരിക്കുന്ന സി-ഡിറ്റ് തയാറാക്കിയ ഹ്രസ്വചിത്രത്തിൻെറ പ്രകാശനം നേരത്തെ നടന്നിരുന്നു. കോവിഡിൻെറ പശ്ചാത്തലത്തിൽ ഇതിൻെറ പ്രദർശനത്തിനുള്ള സൗകര്യങ്ങളൊരുക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഫോട്ടോ: tcg janmagraham മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻെറ ജന്മഗൃഹം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.