ക്ഷേത്രങ്ങളിൽ തസ്കര വിളയാട്ടം; വെള്ളിയും പണവും കവർന്നു

തൃശൂർ: ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിൽ കവർച്ച. തൃശൂർ പൂരത്തിലെ ഘടകക്ഷേത്രമായ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കുറ്റൂർ നെയ്തലക്കാവ്, വിയ്യൂർ ശിവക്ഷേത്രം, പുത്തുശേരി ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ച. നെയ്തലക്കാവ് ക്ഷേത്രത്തിൽനിന്ന് 10,000 രൂപയും വെള്ളിയും വഴിപാട് താലികളും നഷ്ടപ്പെട്ടു. ഓഫിസ് കൗണ്ടറിൻെറ പൂട്ട് തകർത്താണ് അലമാരയിൽ സൂക്ഷിച്ച പണവും വിഗ്രഹത്തിന് അണിയിക്കാനുള്ള ചന്ദ്രക്കല തീർക്കാനായി വാങ്ങിവെച്ച വെള്ളിയും കവർന്നത്. പുത്തുശേരി ക്ഷേത്രത്തിൽ ഭണ്ഡാരവും തിടപ്പള്ളിയുടെ പൂട്ടും തകർത്ത നിലയിലാണ്. ഇവിെട കഴിഞ്ഞ ദിവസമാണ് ഭണ്ഡാരം തുറന്ന് എണ്ണിയത്. അതിനാൽ കാര്യമായി പണം നഷ്ടപ്പെട്ടില്ല. വിയ്യൂർ ശിവക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച നിലയിലാണ്. ഇവിടത്തെ സി.സി.ടി.വിയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞത് പൊലീസ് ശേഖരിച്ചു. കൊട്ടേക്കാട് ക്ഷീര വ്യവസായ സഹകരണ സംഘത്തിൻെറ ഓഫിസ് പൂട്ട് തകർത്ത് മോഷ്ടാവ് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. മേശയും അലമാരയും രേഖകളും വാരിവലിച്ചിട്ട നിലയിലാണ്. കാലിത്തീറ്റ സൂക്ഷിച്ച മുറിയുടെ പൂട്ടും തകർത്ത നിലയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.