കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിന്

തൃശൂർ: വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭം ആരംഭിക്കുന്നു. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ അനാവശ്യ കടന്നുകയറ്റം അവസാനിപ്പിക്കുക, അനധികൃത വഴിയോര വാണിഭം നിരോധിക്കുക, ലൈസന്‍സ് ഫീസിലെ വന്‍തോതിലുള്ള ഫൈന്‍ ഒഴിവാക്കുക, പുതുക്കിയ വാടകക്കുടിയാന്‍ നിയമം നടപ്പാക്കുക, റോഡ് വികസനത്തി‍ൻെറ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങി 11 ആവശ്യങ്ങളുന്നയിച്ചാണ് സമരം. സൂചന സമരത്തിൻെറ ഭാഗമായി നവംബര്‍ മൂന്നിന് രാവിലെ പത്തുമുതല്‍ 12വരെ സംസ്ഥാന വ്യാപകമായി പതിനായിരം കേന്ദ്രങ്ങളില്‍ പ്രതിഷേധ ധർണ നടത്തും. അഞ്ചുപേരടങ്ങുന്ന അംഗങ്ങള്‍ സംഘമായി തിരിഞ്ഞ് യൂനിറ്റുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലും പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ചുമാണ് ധര്‍ണ നടത്തുക. സൂചന സമരത്തിനുശേഷം അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിട്ട് സമര രംഗത്തേക്കിറങ്ങുമെന്നും സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനും ജനറല്‍ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.