ലൈഫ് മിഷൻ ഫ്ലാറ്റ്: എം.എൽ.എയുടേത് രാഷ്ട്രീയ പ്രചാരവേല -മന്ത്രി എ.സി. മൊയ്തീൻ

'സർക്കാർ അന്വേഷിക്കേണ്ടതില്ല' തൃശൂർ: വടക്കാഞ്ചേരി നഗരസഭ പരിധിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ സഹകരണത്തോടെ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയം സംബന്ധിച്ച് സർക്കാർ അന്വേഷിക്കേണ്ടതില്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഇക്കാര്യത്തിൽ അനിൽ അക്കര എം.എൽ.എ നടത്തുന്നത് രാഷ്ട്രീയ പ്രചാരവേല മാത്രമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.ഡി.എഫ് കാലത്ത് തുടങ്ങിയ പദ്ധതിയാണിത്. നടപ്പാക്കാതെയിട്ട പദ്ധതി എൽ.ഡി.എഫ് സർക്കാർ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി. അതിപ്പോൾ യാഥാർഥ്യമാവുകയാണ്. സർക്കാർ അനുവദിക്കുന്ന ഭൂമിയിൽ കെട്ടിടം നിർമിച്ച് കൈമാറുകയാണ് ചെയ്യുക. എമിേററ്റ്സ് റെഡ് ക്രസൻറുമായാണ് നിർമാണ കരാർ. അവർ അത് വേറെ ആർക്കെങ്കിലും കരാർ നൽകുന്നുണ്ടോയെന്നത് സർക്കാർ അറിയേണ്ട കാര്യമില്ല. വീട് നിർമിച്ച് കൈമാറുകയെന്നതാണ് കരാറിലുള്ളത്. അതിൻെറ പേരിൽ പണമിടപാടില്ല. റെഡ് ക്രസൻറിൽനിന്ന് ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കിൽ അവരാണ് അന്വേഷിക്കേണ്ടത്. അതിൽ സർക്കാർ ഇടപെടേണ്ടതോ അന്വേഷിക്കേണ്ടതോ ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.