പിലാത്തോസിനെപോലെ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല -ബെന്നി ബഹ്‌നാൻ തൃശൂർ: പിലാത്തോസിനെ പോലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് കൈകഴുകി ഒഴിഞ്ഞുമാറാനാകില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്‌നാൻ എം.പി. മുഖ്യമന്ത്രി മറുപടി പറയുക തന്നെ വേണം. ഇതേകുറിച്ച് ചോദിക്കുമ്പോൾ ഒളിച്ചോടരുത്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അതിന് രാഷ്ട്രീയമായും നിയമപരമായും എല്ലാ വഴികളും നോക്കുമെന്നും ബെന്നി ബഹ്‌നാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഐ.ടി സെക്രട്ടറി ശിവശങ്കരൻ മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ്. സ്പ്രിൻക്ലർ ആയാലും സ്വർണക്കടത്തായാലും ആരോപണങ്ങളെല്ലാം ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലും കുടുംബത്തിലുമാണ്. സ്പ്രിൻക്ലർ വിവാദത്തിൽ ശിവശങ്കരന് മുഖ്യമന്ത്രി ഗുഡ്‌സർട്ടിഫിക്കറ്റ് എൻട്രിയാണ് നൽകിയത്. യു.എ.ഇയിൽ നയതന്ത്ര ഡിന്നറിൽവരെ മുഖ്യമന്ത്രിയുടെ കൂടെ സ്വപ്നയുണ്ടായിരുന്നുെവന്ന് വ്യക്തമായിട്ടുണ്ട്. സ്വർണക്കടത്ത് അന്വേഷണം മുന്നോട്ടുപോകുമ്പോൾ വലിയ പലരിലേക്കും എത്തും. ഇതിൻെറ കണ്ണി ഏറെ വലുതാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി മുഖ്യമന്ത്രിയെ പി.ബി.യിൽനിന്ന് നീക്കാൻ സി.പി.എം കേന്ദ്ര നേതൃത്വം ആർജവം കാട്ടണമെന്ന് ബെന്നി ബഹ്‌നാൻ ആവശ്യപ്പെട്ടു. ടി.എൻ. പ്രതാപൻ എം.പി.യും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.