പന്തളം: വിവാദമായ കുപ്പണ്ണൂർചിറ പ്രദേശം മുൻ എം.എൽ.എ ശിവദാസൻ നായർ . പദ്ധതിയുടെ രൂപരേഖ പൊതുജനങ്ങൾ മുന്നിൽ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ. ഉണ്ണികൃഷ്ണൻ നായർ, എൻ.സി. മനോജ്, ജി. രഘുനാഥ്, മണ്ഡലം പ്രസിഡൻറ് സി. തുളസീധരൻപിള്ള, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സതി എം.നായർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുരേഷ് പാണിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സി. അനീഷ്കുമാർ, അജിത് കൈപ്പുഴ എന്നിവരും ഒപ്പമുണ്ടായിരുന്നു. ബണ്ടുറോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി -വാർഡ് മെംബർ പന്തളം: കുപ്പന്നൂർ മൈനർ ഇറിഗേഷൻ പദ്ധതി തയാറാക്കുമ്പോൾ കർഷകരുടെ ആവശ്യം മാനിച്ചാണ് ബണ്ടു റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് വാർഡ് മെംബർ കെ.ആർ. ജയചന്ദ്രൻ. കർഷകർക്ക് അവരവരുടെ പാടങ്ങളിലേക്ക് എത്തിച്ചേരാനും അതുവഴി 30 വർഷമായി മുടങ്ങിക്കിടക്കുന്ന കൃഷി പുനരാരംഭിക്കുവാനും കഴിയും. ഈ പ്ലാൻ തന്നെയാണ് സർക്കാറിന് സമർപ്പിച്ചിട്ടുള്ളത്. തോടിൻെറ വീതി നാലുമീറ്റർ തന്നെയാണ്. ബണ്ടു റോഡും തോടും കരിങ്കൽ ഉപയോഗിച്ച് കെട്ടി എടുക്കുകയും ചെയ്യും. പ്രതിപക്ഷം മുടന്തൻ ന്യായങ്ങൾ ഉന്നയിക്കുന്നത് മനഃപൂർവം പദ്ധതി മുടക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.