കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട: ജില്ലയില്‍ 180 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 148 പേര്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ചവരാണ്. 17 പേര്‍ വിദേശത്തുനിന്ന് വന്നവരും 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. 37പേര്‍ രോഗമുക്തരായി. ചൊവ്വാഴ്ച മരിച്ച രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് വ്യക്തമായത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലിരുന്ന തിരുവല്ല മഞ്ഞാടി സ്വദേശി കെ.എം. ജോണി (72), ഹൃദയ, വൃക്ക രോഗങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വള്ളിക്കോട്, കൈപ്പട്ടൂര്‍ സ്വദേശി രാമകൃഷ്ണന്‍ (68) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ 14 പേരാണ് മരിച്ചത്. കോവിഡ് ബാധിതരായ രണ്ടുപേര്‍ അർബുദം മൂലമുള്ള സങ്കീര്‍ണതകള്‍ നിമിത്തവും മരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 2881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1658 പേരും സമ്പര്‍ക്കം മൂലം സ്ഥിരീകരിച്ചവരാണ്. • സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍: കടയ്ക്കാട് ക്ലസ്റ്ററില്‍നിന്ന് രോഗബാധിതരായ പന്തളംകടയ്ക്കാട് സ്വദേശികളായ 59 പേർ, പന്തളം സ്വദേശികളായ എട്ടുപേർ, പൂഴിക്കാട് സ്വദേശികളായ അഞ്ചുപേർ, കുറ്റപ്പുഴ സ്വദേശി (62), തുവയൂര്‍ സ്വദേശി (21), പാറക്കര സ്വദേശി (69)- തട്ടയിലെ സ്വകാര്യ ആശുപത്രി ആരോഗ്യപ്രവര്‍ത്തകനാണ്, വള്ളംകുളം സ്വദേശിനി (30), ഏനാദിമംഗലം സ്വദേശിനി (17), അടൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (32), പള്ളിക്കല്‍ സ്വദേശി (57) -പോസ്റ്റല്‍ വകുപ്പ് ജീവനക്കാരനാണ്, ഏറത്ത് സ്വദേശി (27), പഴകുളം സ്വദേശിനി (60), നൂറനാട് സ്വദേശി (25), പഴകുളം സ്വദേശിനി (8), മേലൂട് സ്വദേശി (36), തുവയൂര്‍ സ്വദേശികളായ അഞ്ചുപേർ, കോയിപ്രം സ്വദേശി (19), ചെറുകോല്‍ സ്വദേശിനി (63), കല്ലുങ്കല്‍ സ്വദേശികളായ അഞ്ചുപേർ, പയ്യനല്ലൂര്‍ സ്വദേശികളായ രണ്ടുപേർ, മേലൂട് സ്വദേശിനി (37), ഏനാദിമംഗലം സ്വദേശിനി (13), കുറുമ്പുകര സ്വദേശിനി (37), പഴകുളം സ്വദേശി (4), തോന്നല്ലൂര്‍ സ്വദേശി (21), മാരാമണ്‍ സ്വദേശി (28), കൈപ്പുഴ നോര്‍ത്ത് സ്വദേശി (25), കടമ്പനാട് സ്വദേശി (30), പഴകുളം സ്വദേശി (25), കാക്കോലില്‍ സ്വദേശി (35), പുല്ലുപ്രം സ്വദേശിനി (26), പറക്കോട് സ്വദേശി (21), പള്ളിക്കല്‍ സ്വദേശികളായ രണ്ടുപേർ, ഏഴംകുളം സ്വദേശി (47), അടൂര്‍ സ്വദേശിനി (30), വാഴമുട്ടം സ്വദേശിനി (62), ഇലന്തൂര്‍ സ്വദേശികളായ നാലുപേർ, വള്ളിക്കോട് സ്വദേശിനി (51), കുരമ്പാല സ്വദേശി (32), പാറക്കര സ്വദേശി (30) -തട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്, ഇടമാലി സ്വദേശികളായ നാലുപേർ, കുരമ്പാല സ്വദേശി (64), കുളനട സ്വദേശി (46) -തട്ടയില്‍ ഒരുപ്പുറം ക്ഷേത്രത്തിലെ പുരോഹിതനാണ്, തുമ്പമണ്‍ സ്വദേശികളായ രണ്ടുപേർ, അയിരൂര്‍ സ്വദേശിനി (32) -കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്, വയലാത്തല സ്വദേശി (58), ആലംതുരുത്തി സ്വദേശി (13), തോന്നല്ലൂര്‍ സ്വദേശികളായ ആറുപേർ, വള്ളംകുളം സ്വദേശിനി (60), പട്ടാഴി സ്വദേശി (25), ചുരളിക്കോട് സ്വദേശിനി (70), നെടുമ്പ്രം സ്വദേശിനി (42) ആലപ്പുഴ മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്, കുന്നന്താനത്ത് വ്യാപാരസ്ഥാപനത്തില്‍ ഒഡിഷ സ്വദേശികളായ രണ്ടുപേർ. • വിദേശത്തുനിന്ന് വന്നവര്‍ ഖത്തറില്നിെന്നത്തിയ ഏഴംകുളം സ്വദേശി (26), ഷാര്ജയില്നിെന്നത്തിയ മണ്ണടി സ്വദേശി (45), ഓമല്ലൂര്‍ സ്വദേശി (32), പേട്ട സ്വദേശി (33), സൗദിയില്നിെന്നത്തിയ നാരങ്ങാനം സ്വദേശി (53), ദുൈബയില്നിെന്നത്തിയ മെഴുവേലി സ്വദേശി (56), ചേത്തക്കല്‍ സ്വദേശിനി (47), കുടമുരുട്ടി സ്വദേശി (29), പന്തളം സ്വദേശി (48), ഇരവിപേരൂര്‍ സ്വദേശി (48), ഇറാക്കില്നിെന്നത്തിയ പെരുനാട് സ്വദേശി (34), കുവൈത്തില്നിെന്നത്തിയ സീതത്തോട് സ്വദേശി (35), വെണ്ണിക്കുളം സ്വദേശികളായ കുടുംബത്തിലെ നാലുപേർ, ഉസ്ബകിസ്താനില്നിെന്നത്തിയ കുറിയന്നൂര്‍ സ്വദേശി (51). • മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ ജമ്മു-കശ്മീരില്നിെന്നത്തിയ മല്ലപ്പള്ളി, പരിയാരം സ്വദേശി (27), ആലംതുരുത്തി സ്വദേശി (52), കർണാടകയില്നിെന്നത്തിയ കവിയൂര്‍ സ്വദേശി (60), മഹാരാഷ്ട്രയില്നിെന്നത്തിയ തടിയൂര്‍ സ്വദേശിനി (22), തുലാപ്പള്ളി സ്വദേശിനി (22), മണ്ണടിശാല സ്വദേശിനി (55), ചെട്ടിമുക്ക് സ്വദേശി (10), തെലങ്കാനയില്നിെന്നത്തിയ മങ്ങാരം സ്വദേശി (33), തമിഴ്നാട്ടില്നിെന്നത്തിയ തലച്ചിറ സ്വദേശി (40), പത്തനംതിട്ട സ്വദേശിനി (52), പഴവങ്ങാടി സ്വദേശിനിയായ 18 മാസം പ്രായമുള്ള കുഞ്ഞ്, റാഞ്ചിയില്നിെന്നത്തിയ കടമാന്‍കുളം സ്വദേശിനി (33), പഞ്ചാബില്നിെന്നത്തിയ കുരമ്പാല സ്വദേശി (26), അസമില്നിെന്നത്തിയ പറന്തല്‍ സ്വദേശി (50), ഇരവിപേരൂര്‍ സ്വദേശി (35).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.