സിവിൽ സർവിസ്: 730ാം റാങ്ക് നേടി പ്രണവ്

അടൂർ: സിവിൽ സർവിസ് പരീക്ഷയിൽ രണ്ടാമത്തെ ശ്രമത്തിൽ പ്രണവിന് 730ാം റാങ്ക്. ഏനാത്ത് പ്രണവത്തിൽ മുൻ സബ് രജിസ്ട്രാർ ജയരാജിൻെറയും പ്ലാേൻറഷൻ കോർപറേഷൻ കൊടുമൺ എസ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഒാഫിസർ ജയയുടെയും മകനാണ്. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽനിന്ന് ബി.എ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കി 2017 ജൂണിൽ ആദ്യമായി സിവിൽ സർവിസ് പരീക്ഷ എഴുതി കൂടിക്കാഴ്ചയിലും പങ്കെടുത്തെങ്കിലും അന്തിമ പട്ടികയിൽ ഇടം നേടാനായില്ല. ഇഗ്നോയിൽ എം.എ സോഷ്യോളജി പഠനത്തിനിടെയാണ് തിരുവനന്തപുരത്തെ ഒരു കോച്ചിങ് സൻെററിൽ പഠിച്ച് 2019ൽ രണ്ടാമത് പരീക്ഷ എഴുതിയത്. പ്രണവിൻെറ സഹോദരി പൂജ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.