പത്തനംതിട്ട: കലഞ്ഞൂര്‍ ഗവ. എല്‍.പി സ്കൂളിനായി 1.2 കോടി ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിൻെറ ശിലാസ്ഥാപനം കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ നിര്‍വഹിച്ചു. സംസ്ഥാന സർക്കാറിൻെറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കലഞ്ഞൂര്‍ എല്‍.പി സ്‌കൂള്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. രണ്ടുനിലയിൽ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ക്ലാസ് റൂമുകള്‍, ഹാള്‍, ഓഫിസ് റൂം, ടീച്ചേഴ്സ് റൂം, ഇരുനിലകളിലും ടോയ്ലറ്റ് സംവിധാനങ്ങൾ എന്നിവയുണ്ടാവും. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ ഗ്രൗണ്ടിൻെറ തെക്കുപടിഞ്ഞാറ് ഭാഗത്താണ് നിർമാണം. കരാര്‍ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ്. എട്ടുമാസമാണ് കരാറിൻെറ കാലാവധി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബജറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി മൂന്നുകോടിക്ക് നിര്‍മാണം നടക്കുന്ന മൂന്നുനില കെട്ടിടത്തിൻെറ പണി പൂര്‍ത്തീകരിക്കാന്‍ 2.20 കോടികൂടി അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ധനവകുപ്പിന് എം.എൽ.എ കത്തു നല്‍കിയിട്ടുണ്ട്. നിലവില്‍ നടക്കുന്ന നിര്‍മാണം പൂര്‍ത്തിയാക്കുകയും കൂടാതെ മൂന്നുകോടി രൂപക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിൻെറ നിര്‍മാണം നടക്കുകയും 1.20 കോടി രൂപക്ക് പുതുതായി എല്‍.പി സ്‌കൂള്‍ കെട്ടിടംകൂടി നിര്‍മിക്കുകയും ചെയ്യുന്നതോടുകൂടി കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ ഭൗതികസാഹചര്യം തയാറാകും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോജ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.വി. ജയകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം പാടം രാജു, പി.ടി.എ പ്രസിഡൻറ് സി. രാജേഷ്മോന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര് വി. അനില്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി. ജയഹരി, ഗവ.ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര് അലി അസ്‌കര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സജീഷ്, ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് എസ്. രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. KALANJOOR SCHOOL (1) കലഞ്ഞൂര്‍ ഗവ. എല്‍.പി സ്കൂളിൻെറ പുതിയ കെട്ടിടത്തിൻെറ ശിലാസ്ഥാപനം കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.