വിദ്യാലയങ്ങൾ തുറക്കാൻ മുന്നൊരുക്കം

കോവിഡ് നിയന്ത്രണത്തെ തുടർന്ന് അടച്ച സ്കൂളുകൾ നവംബർ ഒന്നിനാണ് തുറക്കുന്നത് പാലക്കാട്: ജില്ലയിൽ സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ സജീവം. സർക്കാറിൻെറ മാർഗനിർദേശ പ്രകാരമുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടക്കുന്നത്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കൽ, കാടുവെട്ടി തെളിക്കൽ, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് യൂനിറ്റ്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം. ക്ലാസുകൾ ആരംഭിക്കുമ്പോൾ കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കാൻ ക്ലാസ് പി.ടി.എ നടന്നുവരുന്നുണ്ട്. സ്കൂളുകളിൽ കോവിഡ് മാനദണ്ഡം വിവരിക്കുന്ന ബോർഡുകളും പോസ്റ്ററുകളും തയാറാക്കുന്നുണ്ട്. കുട്ടികൾ സ്കൂളിൽ പ്രവേശിക്കുമ്പോൾ സാനിറ്റൈസർ ലഭ്യമാക്കാനും രോഗലക്ഷണം പരിശോധിക്കാനും സംവിധാനം സജ്ജമാക്കും. p3 school പാലക്കാട് സുൽത്താൻപേട്ട ഗവ. എൽ.പി സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനം ---------- സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന പാലക്കാട്: ജില്ലയിൽ വ്യാഴാഴ്ച 11 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശോധന നടക്കുന്നത്. പരിശോധന കേന്ദ്രങ്ങൾ 1. ചിറ്റൂർ താലൂക്ക് ആശുപത്രി (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ) 2. പെരുവെമ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ) 3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ) 4. അനങ്ങനടി പ്രാഥമികാരോഗ്യ കേന്ദ്രം (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ) 5. മണ്ണാർക്കാട് താലൂക്ക് ആശുപത്രി (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ) 6. കല്ലടിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ) 7. പുതുശ്ശേരി ആലാമരം ജങ്ഷൻ, ശ്രാവണ ഭവന് എതിർവശം (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ) 8. അകേത്തത്തറ പ്രാഥമികാരോഗ്യ കേന്ദ്രം (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ) 9. പുതുപ്പെരിയാരം കുടുംബാരോഗ്യ കേന്ദ്രം. (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ) 10. കോട്ടോപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രം (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ) 11. അലനെല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.