കൊല്ലങ്കോട്: മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വാക്സിനേഷൻ തടസ്സപ്പെടുത്തി ജീവനക്കാരെ തടഞ്ഞുവെച്ചെന്ന ഡോക്ടറുടെ പരാതിയിൽ കൊല്ലേങ്കാട് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ്. ജാസ്മിൻ ഷൈഖ്, താജുദ്ദീൻ, വിനേഷ് എന്നീ പഞ്ചായത്തംഗങ്ങൾക്കൊപ്പം കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. ആഗസ്റ്റ് 23ന് ചുള്ളിയാർ വാർഡിൽ അടമ്പമരത്ത് നടത്താനിരുന്ന വാക്സിനേഷൻ പെട്ടെന്ന് മാറ്റിയിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ അടമ്പമരത്തിലും തുടർന്ന് സർക്കാർ ആശുപത്രിയിലും എത്തി വാക്സിനേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് 135 പേർക്ക് വാക്സിനേഷൻ നൽകി. ഇൗ സമയത്ത് നാട്ടുകാർക്കൊപ്പം ആശുപത്രിയിലെത്തിയ പഞ്ചായത്ത് അംഗങ്ങൾക്കെതിരെയാണ് ആശുപത്രി അധികൃതർ പരാതി നൽകിയത്. കൃത്യനിർവഹണത്തിന് തടസ്സം വരുത്തിയെന്നടക്കം മെഡിക്കൽ ഒാഫിസർ പരാതിയിൽ പറയുന്നു. എന്നാൽ ജീവനക്കാരുടെ ജോലിക്ക് തടസ്സം വരുത്തിയില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ദിവസത്തിൽ കൃത്യമായി വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടതിനാണ് കേസ് നൽകിയതെന്നും പഞ്ചായത്തംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.