വിസ തട്ടിപ്പ്: മുഖ്യപ്രതിക്കായി അന്വേഷണം ശക്തമാക്കി

പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു. മലപ്പുറം സ്വദേശിയായ നവാസാണ് പ്രധാന പ്രതിയെന്ന് മലമ്പുഴ പൊലീസ് അറിയിച്ചു. മറ്റ് രണ്ടു പ്രധാന പ്രതികളായ ചെന്നൈ കൊടുങ്ങയൂർ രവി ഗാർഡൻ ജെ. വസന്തകുമാർ (40), മലപ്പുറം പൂക്കോട്ടൂർ വേങ്ങരത്തൊടി വി.ടി. മുഹമ്മദ് മുസ്തഫ (51) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് മുസ്തഫയുടെ ബന്ധുവാ‍ണ് നവാസ്. വി.ടി. മുഹമ്മദ് മുസ്തഫയും നവാസുമാണ് സൂത്രധാരകർ. വസന്തകുമാർ സാമ്പത്തികാര്യങ്ങൾ നടത്തുന്നതിലെ ഇടനിലക്കാരനാണ്. വ്യാജ സിം കാർഡുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പാലക്കാട് കല്ലേപ്പുള്ളി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. കൂടുതൽ പേരിൽനിന്ന് ഇരുവരും പണം തട്ടിയെടുത്തതായി പൊലീസിന് സൂചന ലഭിച്ചു. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 1.80 ലക്ഷം രൂപയാണ് കൈമാറിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. വസന്തകുമാറിനെ ചെന്നൈയിലെ വീട്ടിൽനിന്നും മുഹമ്മദ് മുസ്തഫയെ ഗുഡല്ലൂരിലെ ലോഡ്ജിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. സി.െഎ ബി.കെ. സുനിൽകുമാർ, ക്രൈം സ്ക്വാഡ് എസ്.ഐ കെ. ജലീൽ, സീനിയർ സി.പി.ഒമാരായ സുജയ് ബാബു, സത്യനാരായണൻ, സി.പി.ഒ അരുൺകുമാർ എന്നിവരാണ് കേസന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.