നിലമ്പൂർ: വയനാട്ടിലെ പടിഞ്ഞാത്തറയിൽ നക്സൽ വിരുദ്ധ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട തമിഴ്നാട് തേനി സ്വദേശി വേൽമുരുകനെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് കേസുകൾ. 2014 മുതൽ 2019 വരെയുള്ള കാലയളവിലാണത് ആയുധ നിയമപ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്തത്. 2012 മുതൽ വേൽമുരുകൻ നാട്ടിൽനിന്ന് അപ്രത്യക്ഷമായതായാണ് പൊലീസ് രേഖ. 2014 ജൂലൈയിൽ പാലക്കാട് അഗളി, വയനാട് തലപ്പുഴ, മലപ്പുറം പൂക്കോട്ടുംപാടം എടക്കര, കോഴിക്കോട് താമരശ്ശേരി, കണ്ണൂർ കേളകം എന്നീ സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കൂടാതെ 2007ൽ തമിഴ്നാട് പെരിയകുളം സ്റ്റേഷനിൽ ഒരു കേസിലും 2004ൽ ഒഡിഷയിലെ കോരപൂർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കടത്തിക്കൊണ്ടുപോയ കേസിലും വേൽമുരുകൻ പ്രതിയാണ്. മുഴുവൻ കേസുകളിലും യു.എ.പി.എ കുറ്റം ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.