കോട്ടായി: കാറ്റിലും മഴയിലും കോട്ടായി മേഖലയിൽ നെൽകൃഷിക്ക് വ്യാപക നാശം. കൊയ്ത്തിന് പാകമായ ഒന്നാം വിള നെൽകൃഷിയാണ് കോട്ടായി കോഴിയോട് ചമ്പ്രക്കുളം, കുന്താല, ഓടന്നൂർ പാടശേഖരങ്ങളിൽ വ്യാപകമായി നശിച്ചത്. കൊയ്യാൻ യന്ത്രം എത്തുന്നതും കാത്തിരിക്കുന്ന കർഷകരാണ് ഇതുകാരണം വെട്ടിലായത്. വായ്പയെടുത്തും വസ്തു പണയപ്പെടുത്തിയുമാണ് മിക്ക കർഷകരും കൃഷിയിറക്കിയിട്ടുള്ളത്. വിളവെടുപ്പ് കഴിഞ്ഞ് എല്ലാം തിരിച്ചെടുക്കാമെന്ന കർഷക പ്രതീക്ഷയാണ് മഴയും കാറ്റും തല്ലിക്കെടുത്തിയത്. കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകി രക്ഷിക്കണമെന്ന് കർഷകനായ കീഴത്തൂർ കരിയാട്ടുപറമ്പ് റഷീദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.