അലനല്ലൂരിൽ ഹെൽത്ത് ഇൻസ്പെക്ടറില്ല

അലനല്ലൂർ: അലനല്ലൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ഇല്ലാതായിട്ട് ഒരു മാസം. ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന മനോജ് ഡേവിഡ് ജൂലൈ 30ന് ജോലിയിൽനിന്ന് വിരമിച്ചതോടെയാണ് കസേരയിൽ ആളില്ലാതായത്. എച്ച്.ഐ ഇല്ലാതായി ഒരു മാസം പിന്നിട്ടിട്ടും പകരം ആളെത്തിയിട്ടില്ല. കോവിഡ് വ്യാപനം പിടിമുറുക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ജീവനക്കാരില്ലാത്തത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. അധിക ജോലി കാരണം നിലവിലുള്ള ജീവനക്കാർ പരക്കം പായുന്ന അവസ്ഥയാണ്. ഫീൽഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് ഹെൽത്ത് ഇൻസ്പെക്ടറാണെന്നിരിക്കെ അമിത ജോലിഭാരമാണ് നിലവിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ വഹിക്കുന്നത്. ജില്ലയിലെ തന്നെ വലിയ പഞ്ചായത്തായ അലനല്ലൂരിൽ ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ജീവനക്കാരുടെ കുറവ് മൂലം ആരോഗ്യ പ്രവർത്തകർ പരക്കംപായുന്നത് സ്ഥിരം കാഴ്ചയാണ്. ഇവർ അനുഭവിക്കുന്ന മാനസിക സമ്മർദവും ഏറെയാണ്. ഹെൽത്ത് ഇൻസ്പെക്ടർക്ക് പുറമെ അലനല്ലൂരിൽ മൂന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ കുറവുമുണ്ട്. ഭക്ഷ്യധാന്യ കിറ്റ് നൽകി ചിറ്റൂർ: സ്റ്റേഷൻ പരിധിയിലെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് കൊഴിഞ്ഞാമ്പാറ പൊലീസ്. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി വടകരപ്പതി പഞ്ചായത്തുകളിലെ 100ഒാളം നിർധന കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് വിതരണം നടത്തിയത്. കൊഴിഞ്ഞാമ്പാറ സി.ഐ അജിത്ത് കുമാർ, എസ്.ഐ എസ്. അൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും ശമ്പളത്തിലെ വിഹിതം ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയത്. മൂന്ന് പഞ്ചായത്തുകളിൽ നിന്നും പൊലീസുകാരും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നിർധനരായ കുടുംബങ്ങളെ തെരഞ്ഞെടുത്തതെന്ന് കൊഴിഞ്ഞാമ്പാറ ഐ.എസ്.എച്ച്.ഒ അജിത് കുമാർ പറഞ്ഞു. pew food kit ഭക്ഷ്യധാന്യ കിറ്റ് വിതരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.