കോവിഡിൻെറ തീവ്രത നിലനിൽക്കുമ്പോൾ സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരായ ഉപഭോക്താക്കൾക്ക് കെ.വി.ആർ ഓട്ടോമൊബൈൽസ് ഈ ഓണത്തിന് സാമ്പത്തികപരമായി ഗുണം ലഭിക്കുന്ന വിവിധതരം ഓഫറുകളാണ് നൽകുന്നതെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടർ സുഭാഷ് രജനി ബാലൻ അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നതിൻെറ പരിമിതികൾ മനസ്സിലാക്കി ഒരു ബജാജ് മോട്ടോർ സൈക്കിൾ സ്വന്തമാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ബജാജ് മോട്ടോർ സൈക്കിളുകൾക്ക് 2000 രൂപ മുതൽ 3500 രൂപ വരെ കാഷ് ബാക്ക് ഓഫർ, അഞ്ചു വർഷത്തെ വാറൻറി, അഞ്ചു ലിറ്റർ പെട്രോൾ, ഒരുവർഷത്തെ റോഡ് അസിസ്റ്റൻറ് സർവിസ്, ഹെൽമറ്റ്, കൂടാതെ ഈ കാലയളവിൽ വാഹനം വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപയുടെ കൊറോണ കവച് ഇൻഷുറൻസ് തുടങ്ങിയവയാണ് സ്ഥാപനം മുന്നോട്ടുവെക്കുന്ന ഓഫറുകളെന്ന് കെ.വി.ആർ ഗ്രൂപ് സി.എഫ്.ഒ എം.സി. ശ്രീനിവാസൻ അറിയിച്ചു. ഒരു മോട്ടോർ സൈക്കിൾ വാങ്ങുകയും അതിൻെറ തുടർസേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഈ കോവിഡിൻെറ കാലത്ത് ഉപഭോക്താക്കളുടെ ആവശ്യകത എന്ന് കെ.വി.ആർ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിൻെറ ജനറൽ മാനേജർ എൻ. ശ്രീവത്സൻ പറഞ്ഞു. പുതുതലമുറക്ക് ഈ ഓണസമയത്ത് ബജാജിൻെറ പുതിയ ശ്രേണികളായ സ്പോർട്സ് ബൈക്കുകൾ ഡോമിനർ 250/400, അതുപോലെ ഓസ്ട്രിയൻ ബൈക്കുകളായ കെ.ടി.എമ്മിൻെറ അഡ്വെൻജർ 390, ഡ്യൂക്ക് 390 എന്നിവ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിതെന്നും ഏറ്റവും കുറഞ്ഞ ആദ്യ അടവുകൾ, ലളിതമായ വാഹന വായ്പാനടപടികൾ, ഓണം സ്പെഷൽ ഫിനാൻസ് സ്കീമുകൾ, ഏറ്റവും മികച്ച എക്സ്ചേഞ്ച് വില എന്നിവ ഉണ്ടായിരിക്കുന്നതാണെന്നും ഈ ഓഫറുകൾ ആഗസ്റ്റ്് 31വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 20വരെ ബുക്ക് ചെയ്യുന്ന എല്ലാ കെ.ടി.എം ഉപഭോക്താക്കൾക്കും മൂന്ന് വർഷം ഏക്സ്റ്റെൻഡഡ് വാറൻറിയും ഒരുവർഷം റോഡ് സൈഡ് അസിസ്റ്റൻസും കൂടാതെ ആഴ്ചതോറും കെ.ടി.എം ഫോട്ടോ കോണ്ടെസ്റ്റിൽ പങ്കെടുത്ത് തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിജയിക്ക് ഐ ഫോൺ ഇലവനും (64gb) തെരഞ്ഞെടുക്കപ്പെടുന്ന മറ്റുള്ളവർക്ക് 2500 രൂപ വിലമതിക്കുന്ന കെ.ടി.എം ഫാൻ പാക്കേജുകളും നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചുകൊണ്ടാണ് കെ.വി.ആർ ഓട്ടോമൊബൈൽസ് ഉപഭോക്താക്കളെ വരവേൽക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9961849710.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.