കോവിഡ് പ്രതിരോധം: മണ്ണാർക്കാട് വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു

മണ്ണാർക്കാട്: നഗരത്തിൽ കോവിഡ് സമ്പർക്ക കേസുകളും ഉറവിടം അറിയാത്ത കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ മണ്ണാർക്കാട് നഗരത്തിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു. 16 വരെയാണ് അടച്ചിടുന്നത്. മണ്ണാർക്കാട് പൊലീസ് വിളിച്ച യോഗത്തിലാണ് കടകൾ അടക്കാൻ തീരുമാനിച്ചത്. നഗരത്തിൽ ലോക് ഡൗൺ ഇല്ലെങ്കിലും വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞതോടെ നഗരം വിജനമായി. നഗരസഭയോട് കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിനെതിരെ നഗരസഭ ചെയർപേഴ്സൻ രംഗത്ത് വന്നിരുന്നു. എന്നാൽ, നഷ്ടം സഹിച്ചും കടകളടച്ചിടാൻ തീരുമാനിച്ചത് സാമൂഹ്യപ്രതിബദ്ധത കൊണ്ടാണെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. കടകൾ തുറക്കുന്നതിൽ സംഘടനകൾ തമ്മിൽ തർക്കം മണ്ണാർക്കാട്: നഗരപരിധിയിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കുറച്ച് ദിവസം കടകൾ അടച്ചിടാനുള്ള തീരുമാനത്തിൽനിന്ന് ബാബു കോട്ടയിൽ വിഭാഗം പിന്മാറി. എന്നാൽ, ചർച്ചയിലൂടെ എടുത്ത തീരുമാനത്തിൽനിന്ന് പിന്മാറിയ നിലപാട് കച്ചവടക്കാരെ തമ്മിലടിപ്പിക്കാനാണെന്നും പ്രതിരോധ പ്രവർത്തനത്തിൽ സർക്കാർ നിർദേശമനുസരിച്ച് നീങ്ങുമെന്നും നസിറുദ്ദീൻ വിഭാഗം രംഗത്തെത്തിയതോടെ വ്യാപാരികൾക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. മണ്ണാർക്കാട് പൊലീസ് വിളിച്ച യോഗത്തിലാണ് 13 മുതൽ 16 വരെ കടകൾ അടക്കാൻ വ്യാപാരികളുടെ വിവിധ സംഘടനകൾ തീരുമാനിച്ചത്. എന്നാൽ, നഗരസഭ ഭരണസമിതി നഗരത്തിൽ രോഗവ്യാപനം കുറവാണെന്ന് വിലയിരുത്തുകയും കടകൾ അടച്ചിടുന്നത് അനാവശ്യ ഭീതി ഉണ്ടാക്കുമെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് കടകൾ തുറക്കാൻ തീരുമാനിച്ചതെന്ന് ബാബു കോട്ടയിൽ വിഭാഗം യൂനിറ്റ് പ്രസിഡൻറ് ബാസിത് മുസ്ലിം, സെക്രട്ടറി രമേഷ് എന്നിവർ അറിയിച്ചു. മണ്ണാർക്കാട് നഗരപരിസരത്ത് നടത്തിയ ടെസ്റ്റുകളിൽ കൂടുതൽ പോസിറ്റിവ് കേസുകളില്ലാത്തതും കടകൾ അടച്ചതുകൊണ്ട് മാത്രം നഗരത്തിലെ ജനത്തിരക്ക് ഒഴിവാകില്ലെന്നുമുള്ള വിലയിരുത്തലിലാണ് തീരുമാനം. എന്നാൽ, കച്ചവടക്കാർക്കിടയിൽ ആശയകുഴപ്പമുണ്ടാക്കാനാണ് ഈ വിഭാഗത്തിൻെറ നടപടിയെന്നും കോവിഡ് പ്രതിരോധ നടപടികളെ തുരങ്കം വെക്കുന്ന നടപടിയാണിതെന്നും നസിറുദ്ദീൻ വിഭാഗം നേതാവ് ഫിറോസ് ബാബു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.